ദോഹ: രാജ്യത്ത് അഞ്ചു സുപ്രധാന നിയമങ്ങൾകൂടി വരുന്നു. ഇവയുടെ ക രടുനിയമങ്ങള്ക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകി യതോടെയാണിത്. ശൂറാ കൗണ്‍സിലിെൻറ നിര്‍ദേശങ്ങള്‍ വിലയിരു ത്തിയ ശേഷം കരടുനിയമങ്ങള്‍ പുറപ്പെടുവിക്കാനാവശ്യ മായ നടപടികളും മന്ത്രിസഭ കൈക്കൊണ്ടു.
രാജ്യത്തെ പെട്രോളി യം, വാതക ഉൽപന്നങ്ങളുടെ വിൽപന, വിതരണം, മാര്‍ക്കറ്റിങ്, ഗതാഗതം എന്നിവക്കുള്ള അവകാശം ഖത്തര്‍ ഫ്യുവലിന് (വുഖൂദ്) നീട്ടി നല്‍കുന്നത് സംബന്ധിച്ച കരടുനിയമം, പൊതു- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം നിയന്ത്രിക്കുന്ന കരടുനിയമം, ഓഡിറ്റിങ് പ്രഫഷനെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കരടുനിയമം, സകാത് ഫണ്ടുകള്‍ സംബന്ധിച്ച 1992ലെ എട്ടാം നമ്പര്‍ നിയമം കാലോചിതമായി പരിഷ്കരിച്ചു തയാറാക്കിയ കരടുനിയമം,
പാസ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട 1993ലെ 14ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള കരടുനിയമം എന്നിവ പുറപ്പെടുവിക്കുന്നതിനാവശ്യമായ നടപടികളാണ് മന്ത്രിസഭ സ്വീകരിച്ചത്. പെട്രോളിയം ഉൽപന്നങ്ങളുടെ വിതരണവും വില്പനയുമായി ബന്ധപ്പെട്ട അവകാശം വുഖൂദിന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് വുഖൂദുമായി ബന്ധപ്പെട്ട കരടുനിയമത്തിലുള്ളത്. ഇതുപ്രകാരം വുഖൂദ് കമ്പനിക്കുള്ള ഇളവ് 2018 ജൂണ്‍ 18 മുതല്‍ അഞ്ചുവര്‍ഷത്തേക്കാണ് നീട്ടിനല്‍കിയിരിക്കുന്നത്. പെട്രോളിയം ഉൽപന്നങ്ങളുടെ പ്രാദേശികവിപണിയിലെ വില്പന, മാര്‍ക്കറ്റിങ്, വിതരണം, ഗതാഗതം എന്നിവയെല്ലാം വുഖൂദിെൻറ ചുമതലയാണ്. 2003 മുതല്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന കണ്സഷന് പ്രകാരമാണ് ഇത് സാധ്യമാകുന്നത്. പൊതു- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം സംബന്ധിച്ച കരടുനിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി പങ്കാളിത്ത കരാറിെൻറ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം.
നിശ്ചിത നിയന്ത്രണങ്ങളില്‍ ഏതെങ്കിലും ഒന്നിന് അനുസൃതമായിട്ടായിരിക്കും പങ്കാളിത്തം. സ്വകാര്യ മേഖലയിലൂടെ വികസനത്തിനായി വാടകയോ ഉപയോഗത്തിനുള്ള ലൈസന്സിലൂടെയോ ഭൂമി അനുവദിക്കല്‍, നിര്‍മാണം പ്രവര്‍ത്തനം കൈമാറ്റം (ബി.ഒ.ടി), നിര്‍മാണം കൈമാറ്റം പ്രവര്‍ത്തനം (ബി.ടി.ഒ), നിര്‍മാണം ഉടമസ്ഥത പ്രവര്‍ത്തനം കൈമാറ്റം (ബി.ഒ.ഒ.ടി), പ്രവര്‍ത്തനങ്ങള്‍, അറ്റകുറ്റപ്പണി (ഒ.എം ഓപറേഷന്‍സ് മെയിൻറനന്‍സ്), അധികാരപ്പെട്ട മന്ത്രിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി അംഗീകരിക്കുന്ന മറ്റേതെങ്കിലും മാതൃക എന്നിവയിലേതെങ്കിലും ഒന്നിെൻറ അടിസ്ഥാനത്തിലായിരിക്കും പൊതു-സ്വകാര്യ പങ്കാളിത്തം. സര്‍ക്കാറിെൻറയോ ബന്ധപ്പെട്ട ഭരണസംവിധാനത്തിെൻറയോ ഉടമസ്ഥതയിലോ സ്വകാര്യ മേഖലയുടെ നിര്‍ദേശത്തിലോ പങ്കാളിത്തത്തിലൂടെ നടപ്പാക്കുന്നതിനായി പദ്ധതി തെരഞ്ഞെടുക്കാം. 57 വകുപ്പുകളാണ് ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട കരടുനിയമത്തിലുള്ളത്.
ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട 2004ലെ 30ാം നമ്പര്‍ നിയമത്തിനു പകരമാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നവീകരിക്കപ്പെട്ട നിയമനിര്‍മാണങ്ങളുടെ ചട്ടക്കൂടുകള്ക്കുള്ളില്നിന്നുകൊണ്ട് ഓഡിറ്റിങ് പ്രഫഷനുമായി ബന്ധപ്പട്ട വികസനങ്ങളുടെയും ആധുനികതയുടെയും ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഓഡിറ്റര്‍മാരുടെ റെക്കോഡ്, വ്യവസ്ഥകള്‍, രജിസ്ട്രേഷനുള്ള നടപടിക്രമങ്ങള്‍, ഓഡിറ്റര്‍മാരുടെ അവകാശങ്ങള്‍, ചുമതലകള്‍ എന്നിവയെല്ലാം കരടുനിയമത്തില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. കരടുനിയമത്തിെൻറ പരിധിയില്‍വരുന്ന ഓഡിറ്റര്‍മാർ നിയമം പ്രാബല്യത്തിലായി ആറു മാസത്തിനുള്ളില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിധേയമായി തങ്ങളുടെ പദവി ക്രമപ്പെടുത്തണം. മന്ത്രിയുടെ തീരുമാനപ്രകാരം ഇതിനായുള്ള കാലാവധി വീണ്ടും നീട്ടാനാകും. അക്കൗണ്ടിങ് കമ്പനികളിലെ നോണ്‍ ഓഡിറ്റര്‍മാരെ ക്രമപ്പെടുത്തലില്നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.