ദോഹ: ജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗ മായി പുതിയ പദ്ധതിക്ക് ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയം തുടക്കം കുറിച്ചു. തൗതീഖ് എന്ന പേരില്‍ ദേശീയ ഒതന്റിക്കേഷന്‍ സര്‍വീസാണ്(ദേശീ യ ആധികാരികത ഉറപ്പാക്കല്‍ സേവനം) നടപ്പാക്കുന്നത്. ഇ സേവനങ്ങളുടെ വികസനം, സുരക്ഷ എന്നിവയുടെ സുപ്രധാന ഘടകം കൂടിയായിരിക്കും തൗതീഖ്. ഗ വണ്മെന്റ് ഇസേവനങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തല്‍, മികച്ച സുരക്ഷ, ഉപയോഗക്ഷമത ഉറപ്പാക്കല്‍ എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. എല്ലാത്തരം സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവ നങ്ങളുടെയും ദേശീയ ഐഡൻറിറ്റി ദാതാവായി തൗതീഖ് വര്‍ത്തിക്കും. ഡിജിറ്റല്‍ വിരലടയാളം, സിംഗിള്‍ സൈന്‍ ഓണ്‍(എസ്എസ്ഒ), സുരക്ഷിതമായ പ്രമാണം എന്നിവയെല്ലാം ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി.
ദേശീയ ഒതന്റിക്കേഷന്‍ സേവനത്തിലൂടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഒരേ യൂസര്‍നെയിമും പാസ്വേർഡും ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. സമയവും അധ്വാനവും ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും. വളരെ വേഗത്തില്‍ ബന്ധപ്പെട്ട സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാം. ഡിജിറ്റല്‍ സേവന ദാതാക്കള്‍ക്കും ഉപഭോക്താ ക്കള്‍ക്കും നിരവധി പ്രയോജനങ്ങളാണ് പുതിയ പദ്ധതിയിലൂടെ ലഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സ്വയം ര ജിസ്ട്രേഷന്, എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഒരേ യൂസര്‍ നെയിമും പാസ്വേർഡും, ഡിജിറ്റല്‍ സൈനിങ്്, മറ്റു സേവനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നുണ്ട്്. ഇസേവനങ്ങളുടെ ഏകീകരണം ലളിതവല്ക്കരിക്കാനും ഇതിലൂടെ കഴിയുന്നുണ്ട്. ഡിജിറ്റല്‍ ഗവണ്മെന്റ് 2020 കര്മ്മപദ്ധതിക്കനുസൃതമായി വിവരസുരക്ഷയുടെ കാര്യക്ഷമത ഉയര്‍ത്തുകയും സര്‍ക്കാര്‍ സേവനങ്ങളുടെ ലഭ്യത വേഗത്തിലും സുഗമമായും സൗകര്യപ്രദമായി ലഭ്യമാക്കുകയും ചെയ്യുകയെന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
സര്‍ക്കാര്‍ സേവനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണിത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്ന ഖത്തറില്‍ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമായി സേവനങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സാങ്കേതിക വികാസത്തെ പിന്തുട രാന്‍ തുടങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇലക്ട്രോണിക് ഒതെന്റിക്കേഷന് ടൂള്‍സ് മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യം. വിവരസുര ക്ഷയില്‍ ആഗോളനിലവാരത്തിനനുസൃതമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. പുതിയ സേവനത്തിനു തുടക്കംകുറിക്കാനായതില് സന്തോഷമുണ്ടെന്ന് ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.