ദോഹ: 2018 ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഹമദ് തുറമുഖത്ത് നങ്കൂരമിട്ടത് ആയിരത്തിലധികം കൂറ്റൻ കപ്പലുകൾ. മേഖലയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഹമദ് തുറമുഖത്ത് ആഗസ്റ്റ് മാസത്തിൽ മാത്രം 128 കപ്പലുകളാണ് എത്തിച്ചേർന്നത്. തുറമുഖത്തിെൻറ വിജയകരമായ മുന്നേറ്റത്തെയാണ് ഈ കണക്കുകൾ വെളിപ്പെടുത്തുന്നത്. ജനുവരി മുതൽ ജൂലൈ വരെ 936 കപ്പലുകളും ജനുവരി മുതൽ ഇത് വരെയായി 1064 കപ്പലുകളും ഹമദ് തുറമുഖത്ത് നങ്കൂരമിട്ടു. ഹമദ് തുറമുഖത്തെ സംബന്ധിച്ച് ആഗസ്റ്റ് മാസം ഏറെ തിരക്ക് പിടിച്ചതായിരുന്നു. 31392 ടൺ ബൾക് കാർഗോ ആയിരുന്നു ആഗസ്റ്റ് മാസത്തിൽ തുറമുഖത്ത് കൈകാര്യം ചെയ്തത്.
ജൂലൈയിൽ ഇത് കേവലം 8005 ടൺ മാത്രമായിരുന്നു. 292 ശതമാനം വർധനവാണ് ഈ വിഭാഗത്തിലുണ്ടായിരിക്കുന്നത്. േബ്രക്ക് ബൾക്ക് കാർഗോയുടെ അളവിലും മുൻ മാസത്തെ അപേക്ഷിച്ച് നാല് ശതമാനത്തിെൻറ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 63858 ടൺ കാർഗോയാണ് ആഗസ്റ്റിൽ കൈകാര്യം ചെയ്തത്. ആഗസ്റ്റിൽ 112749 ടി ഇ യു കണ്ടെയ്നറുകളാണ് ഹമദിലെത്തിയതെന്ന് ക്യൂ ടെർമിനൽസ് പറഞ്ഞു.
തുറമുഖത്തിെൻറ നടത്തിപ്പിനായി മവാനി ഖത്തറിെൻറയും മിലാഹയുടെയും സംയുക്ത സംരംഭമാണ് ക്യൂ ടെർമിനൽസ്. 10946 കാലികളും 4929 വാഹനങ്ങളുമാണ് ഹമദ് തുറമുഖം വഴി ഖത്തറിലെത്തിയത്. 2016ലാണ് ഹമദ് തുറമുഖം ചരക്ക് നീക്കത്തിനായി തുറന്നുകൊടുത്തത്. മൂന്ന് ഭൂഖണ്ഡങ്ങളിലായി പരന്ന് കിടക്കുന്ന 40 തുറമുഖങ്ങളുമായി നേരിട്ട് കപ്പൽപാത സ്ഥാപിക്കാൻ ഇതിനകം ഹമദ് തുറമുഖത്തിനായിട്ടുണ്ട്. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ വൻ വളർച്ചയാണ് തുറമുഖം കൈവരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.