ഖത്തർ കൂറ്റനാട് പ്രീമിയർ ലീഗ് 2025: ആരവമുയർത്താൻ പന്തുരുളുന്നു

ദോഹ: ഖത്തറിലെ കായിക പ്രേമികൾക്കിടയിൽ ആവേശം നിറച്ച് ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘കൂറ്റനാട് പ്രീമിയർ ലീഗ് (കെ.പി.എൽ -2025) ഫുട്ബാൾ ടൂർണമെന്റ് നവംബർ 21ന് വെള്ളിയാഴ്ച അൽ മശാഫിലെ ജംസ് അമേരിക്കൻ അക്കാദമിയിൽ ആരംഭിക്കും. വൈകീട്ട് മൂന്നിന് കിക്കോഫ് ചെയ്യപ്പെടുന്ന ടൂർണമെന്റിൽ പ്രാദേശിക ഫുട്ബാൾ രംഗത്തെ പ്രമുഖരായ ചുങ്കം ബ്രദേഴ്സ്, റോയൽ എഫ്.സി, എഫ്.സി കൂറ്റനാട്, കിങ്സ് കൂറ്റനാട് എന്നിങ്ങനെ നാല് ശക്തമായ ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്.

ഫുട്ബാളിനോടുള്ള തങ്ങളുടെ സ്നേഹം ആഘോഷിക്കുന്നതോടൊപ്പം, പ്രവാസികൾക്കിടയിൽ സൗഹൃദവും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഖത്തറിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ടൂർണമെന്റ് അപ്‌ഡേറ്റുകൾക്കുമായി അനസ് വാവനൂരിനെ (70079910) ബന്ധപ്പെടുക.

Tags:    
News Summary - Qatar Kootanadu Premier League 2025: The ball is rolling to create a buzz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.