ദോഹ: 2019ലെ ഖത്തർ-ഇന്ത്യ സാംസ്കാരിക വർഷത്തിെൻറ ഒൗദ്യോഗിക എയർലൈൻ പങ്കാളിയായി ഖത്തർ എയർവേയ്സ്. ഇരുരാജ്യങ ്ങളും തമ്മിലുള്ള സാംസ്കാരിക^സാമ്പത്തിക^വാണിജ്യ മേഖലകളിലെ കൈമാറ്റവും സഹകരണവുമാണ് സാംസ്കാരിക വർഷത്തിെൻ റ ലക്ഷ്യം. ഖത്തർ^ഇന്ത്യ പ്രദർശനങ്ങൾ, സംഗീതപരിപാടികൾ, ഫാഷൻ ഷോകൾ, സിനിമാ പ്രദർശനങ്ങൾ, കലാപരിപാടികൾ തുടങ്ങിയവയാണ ് ഖത്തർ മ്യൂസിയം നേതൃത്വം നൽകുന്ന സാംസ്കാരിക വർഷത്തിെൻറ ഭാഗമായി നടക്കുന്ന വിവിധ പരിപാടികൾ. ഇവയിൽ ഇരുരാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പെങ്കടുക്കും. സാംസ്കാരിക വർഷത്തിെൻറ ഒൗദ്യോഗിക എയർലൈൻ പങ്കാളി ആകുന്നതിൽ അഭിമാനിക്കുന്നതായി ഖത്തർ എയർവേയ്സ്സി.ഇ.ഒയും ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവുമായ അക്ബർ അൽ ബാക്കിർ പറഞ്ഞു. വിവിധരാജ്യങ്ങളിലെ ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ സംസ്കാരങ്ങൾക്ക് വലിയ പങ്കാണുള്ളത്.
ഇന്ത്യക്കും ഖത്തറിനും ഇടയിൽ കൂടുതൽ സഹകരണത്തിനും പരസ്പരമുള്ള അംഗീകരിക്കലുകൾക്കും സാംസ്കാരിക വർഷം കൂടുതൽ ഉൗർജം പകരും. ഇതിെൻറ ഭാഗമായി ഇരുരാജ്യങ്ങളിലേക്കുമുള്ള പാലമായി ഖത്തർ എയർവേയ്സ് പ്രവർത്തിക്കും. കൂടുതൽ യാത്രക്കാരെ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് എത്തിക്കും. ഇതിലൂടെ ഇന്ത്യക്കാർക്ക് ഖത്തറിെൻറ അവിശ്വസനീയമായ സംസ്കാര വൈജിത്യവും ആതിഥ്യമര്യാദയും അനുഭവിക്കാൻ കഴിയുമെന്ന് ബാക്കിർ പറഞ്ഞു. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ശൈഖ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനിയാണ് സാംസ്കാരിക വർഷത്തിന് രൂപംകൊടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഖത്തർ-റഷ്യ സാംസ്കാരിക വർഷമായാണ് ആചരിച്ചിരുന്നത്.
ഇതിെൻറ ഭാഗമായി നിരവധി സംസ്കാരിക പരിപാടികളാണ് ഖത്തറിലും റഷ്യയിലുമായി നടന്നത്. ഖത്തർ^ഇന്ത്യ സാംസ്കാരികവർഷത്തിെൻറ ഒൗദ്യോഗിക എയർലൈൻ പങ്കാളിയായി ഖത്തർ എയർവേയ്സിനെ ലഭിച്ചതിൽ ഏറെ ആഹ്ലാദിക്കുന്നതായി ഖത്തർ മ്യൂസിയംസ് ആക്ടിങ് ചീഫ് എക്സിക്യുട്ടീവ് ഒാഫിസർ അഹ്മദ് അൽ നംല പറഞ്ഞു. ഇരുരാജ്യങ്ങളിലെയും വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തിനുള്ള നാഴികകല്ലായിരിക്കും 2019 സാംസ്കാരികവർഷമെന്നും അവർ പറഞ്ഞു. നിലവിൽ ഖത്തർ എയർവേയ്സ് ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് ആഴ്ചയിൽ 102 സർവീസുകളാണ് നടത്തുന്നത്. അഹ്മദാബാദ്, അമൃത്സർ, ബംഗളൂരു, ചെന്നൈ, ഡൽഹി, ഗോവ, ൈഹദരാബാദ്, കൊച്ചി, കൊൽകത്ത, കോഴിക്കോട്, മുംൈബ, നാഗ്പൂർ, തിരുവനന്തപുരം എന്നീ 13 കേന്ദ്രങ്ങളിലേക്കാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.