ദോഹ: ഉപരോധ രാജ്യങ്ങളുടെ മുഴുവൻ ഉൽപന്നങ്ങളും വിപണിയിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം ചേംബർ ഓഫ് കോമേഴ്സിെൻറ കൂടി താൽപര്യപ്രകാരമാണെന്ന് ചേംബർ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി. ‘ഖത്തർ ഉപരോധത്തിനും മേലെ’യെന്ന ഒക്ടോബറിൽ തുടക്കം കുറിച്ച കാമ്പയിെൻറ ഭാഗമായുള്ള തീരുമാനമാണിതെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ തന്നെ ഉപരോധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി നിർത്തിവെക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നതാണ്. രാജ്യത്തിെൻറ മുഴുവൻ അതിർത്തികളും അടച്ച് ഏർപ്പെടുത്തിയ ഉപരോധത്തെ പൂർണമായി മറികടക്കാൻ സാധിച്ചതായി ചേംബർ പ്രസിഡൻറ് അവകാശപ്പെട്ടു. വ്യവസായ–വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികൾ ഉപരോധത്തെ മറികടക്കുന്നതിനുള്ള സംവിധാനങ്ങൾ ഇതിനകം തന്നെ ഏർപ്പെടുത്തിക്കഴിഞ്ഞു.
ഇറക്കുമതിെയ മാത്രം അവലംബിക്കാതെ ആഭ്യന്തര ഉത്പാദനത്തിെൻറ തോത് വർധിപ്പിക്കാനുള്ള പദ്ധതികളാണ് ഇപ്പോൾ നടപ്പിലാക്കി വരുന്നത്. ഒരു വർഷം നീണ്ട ഉപരോധകാലത്ത് വിവിധ മേഖലയിൽ സ്വയംപര്യാപ്തത നേടാൻ കഴിഞ്ഞുവെന്നത് ഏറെ പ്രശംസനീയമായ കാര്യമാണെന്നും ചേംബർ പ്രസിഡൻറ് പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ച മുതലാണ് വിപണിയിൽ നിന്ന് ഉപരോധ രാജ്യങ്ങളുടെ മുഴുവൻ ഉൽപന്നങ്ങളും പൂർണമായി നീക്കം ചെയ്യാൻ വാണിജ്യവകുപ്പ് ഉത്തരവിറക്കിയത്.
ഈ തീരുമാനം നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകളും ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തേക്കുള്ള എല്ലാ അതിർത്തികളും അടച്ചതിന് ശേഷവും മറ്റ് മാർഗങ്ങളിലൂടെ ഈ രാജ്യങ്ങളുടെ ഉൽപന്നങ്ങൾ എത്തുന്നതിന് തടസ്സമുണ്ടായിരുന്നില്ല.
എന്നാൽ പുതിയ തീരുമാനം അനുസരിച്ച് ഉപരോധ രാജ്യങ്ങളുടെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് പൂർണമായി നിലക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.