ദോഹ: പരിസ്ഥിതി സംരക്ഷണ മേഖലയിൽ ഖത്തറിന് അർഹതക്കുള്ള അംഗീകാരം. പരിസ്ഥിതി പ്രകടന സൂചികയില്‍ ജിസിസി മേഖലയില്‍ ഖത്തര്‍ മുന്നില്‍. ആഗോളതലത്തില്‍ രാജ്യത്തിന് 32ാം റാങ്കാണുള്ളത്. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിെൻറ വിവിധ പ്രവര്‍ത്തനങ്ങളും ശ്രമങ്ങളുമാണ് നേട്ടത്തിന് പിന്നിൽ. അയല്‍രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഖത്തര്‍ മേഖലയില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പരിസ്ഥിതി പ്രകടന സൂചികയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഖത്തറിന് കഴിയുന്നുണ്ട്.
സൂചികയില്‍ നേരത്തെയുണ്ടായിരുന്ന 87ാം സ്ഥാനത്തുനിന്നും 55 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഖത്തര്‍ 32ാം റാങ്കിലേക്ക് എത്തിയത്. 67.80 ആണ് ഖത്തറിെൻറ സ്കോര്‍. സൂചികയില്‍ ആദ്യ 50ല്‍ ഇടം നേടിയ ഏക ജിസിസി രാജ്യവും ഖത്തറാണ്. പാരിസ്ഥിതിക നിലവാരം മെച്ചപ്പെടുത്താനും ദോഷകരമായ വസ്തുക്കൾ പുറന്തള്ളുന്നത് കുറക്കാനും ഖത്തര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വൈദ്യുതി, ഊര്‍ജ മേഖലകളില്‍ നിന്നുള്ള പുറന്തള്ളല്‍ 2013ലെ 46ശതമാനത്തില്‍ നിന്നും 2016ല്‍ ഏകദേശം 40ശതമാനമായി കുറച്ചു. വൃക്ഷ ഫലസസ്യാദികളെ സംരക്ഷിക്കുന്നതിനായി ഖത്തരി മണ്ണില്‍ പ്രത്യേക പുനരധിവാസ പദ്ധതിക്ക് തുടക്കംകുറിച്ചിട്ടുണ്ട്. രാജ്യത്തെ ഹരിതസ്ഥലങ്ങളുടെ വിസ്തീര്‍ണവും വര്‍ധിച്ചു.
പുതിയ പാര്‍ക്കുകള്‍ സ്ഥാപിച്ചതോടെയാണ് ഹരിതഭംഗിയേറിയത്. കണ്ടല്‍ക്കാടുകളുടെ ആകെ വിസ്തീര്‍ണം 2010ലെ 7.3സ്ക്വയര്‍ കിലോമീറ്ററില്‍ നിന്നും 2015ല്‍ 9.3സ്ക്വയര്കിലോമീറ്ററായി വര്‍ധിച്ചു. കണ്ടല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചതുള്പ്പടെ 2018ല്‍ 21.6 സ്ക്വയര്കിലോമീറ്ററായി വര്‍ധിച്ചു. പാരിസ്ഥിതിക പരിപാലനവുമായി ബന്ധപ്പെട്ട് രാജ്യാന്തര കണ്‍വന്‍ഷനുകളും പ്രമേയങ്ങളും നടപ്പാക്കാന്‍ രാജ്യം പ്രതിബദ്ധത പുലര്‍ത്തുന്നുണ്ട്. നിരവധി പരിസ്ഥിതി സ്ഥാപനങ്ങളും കേന്ദ്രങ്ങളും ഖത്തര്‍ തുറന്നു. രാജ്യത്തിെൻറ കര പരിസ്ഥിതി സംവിധാനം സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക, മരുഭൂവല്‍ക്കരണം പ്രതിരോധിക്കല്‍, ജൈവവൈവിധ്യം നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവയെല്ലാം ഖത്തര്‍ സ്വീകരിക്കുന്നുണ്ട്.
ജിസിസിയയില് ഖത്തറിന് തൊട്ടുപിന്നിലായി രണ്ടാംസ്ഥാനത്തുള്ളത് കുവൈത്താണ്, ആഗോളാടിസ്ഥാനത്തില്‍ 61ാം സ്ഥാനത്താണ് കുവൈത്ത്. 62.28 സ്കോറോടെയാണ് കുവൈത്ത് രണ്ടാമതെത്തിയത്. ജിസിസിയില്മൂന്നാം സ്ഥാനത്തുള്ള യുഎഇക്ക് ആഗോളതലത്തില്‍77ാം റാങ്കാണുള്ളത്, സ്കോര്‍ 58.90. സൗദി അറേബ്യ നാലാം സ്ഥാനത്തും (റാങ്ക് 86, സ്കോര്‍57.47), ബഹ്റൈന്‍ അഞ്ചാംസ്ഥാനത്തുമാണ്(റാങ്ക് 96, സ്കോര്‍ 55.15). 180 രാജ്യങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്. 24 പ്രകടന സൂചകങ്ങളെ അടിസ്ഥാനപ്പെടുത്തിയും വിശദമായ വിലയിരുത്തലുകള്‍ക്കും ശേഷമാണ് പട്ടിക തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.