ദോഹ: ഖത്തർ പോലീസ് കോളേജിൽ നിന്നുള്ള പ്രഥമ ബാച്ച് ഇന്ന് പുറത്തിറങ ്ങും. 2013ൽ സ്ഥാപിതമായതിന് ശേഷമുള്ള ആദ്യ ബാച്ചാണ് ഇന്ന് പുറത്തിറങ്ങാ നിരിക്കുന്നത്.
സ്ഥാപിതമായതിന് ശേഷം പോലീസ് സയൻസും നിയമത്തി ൽ ബിരുദവും കൈവശമുള്ള പ്രതിഭകളാണ് പ്രഥമ ബാച്ച് പുറത്തിറങ്ങുന്ന തിലൂടെ ആഭ്യന്തരമന്ത്രാലയത്തിന് ലഭിക്കുകയെന്ന് വാർത്താ സമ്മേളനത്തിൽ പോലീസ് കോളേജ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ മഹ്നാ അൽ മർരി പറഞ്ഞു.
എട്ട് സെമസ്റ്ററുകൾപ്പെടുന്ന നാല് വർഷത്തെ കോഴ്സാണ് വിദ്യാർഥികൾ പൂർത്തിയാക്കിയത്. രാജ്യത്തിനകത്തും പുറത്തുമായി വിദഗ്ധ പരിശീലനവും ഇവർക്ക് ലഭിച്ചുവെന്നും ബ്രിഗേഡിയർ ജനറൽ ഡോ. അൽ മർരി വ്യക്തമാക്കി.
പോലീസ് കോളേജ് അഡ്മിനിസ്േട്രറ്റീവ് ആൻഡ് എകണോണിക് അഫേഴ്സ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ലെഫ്. കേണൽ ഡോ. ജാബർ ഹമൂദ് അൽ നുഐമി, ൈട്രനിംഗ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മേജൽ ഫഹദ് അൽ സുബൈഈ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
85 ഖത്തരി ബിരുദധാരികളുൾപ്പെടെ 108 പേരാണ് ആദ്യ ബാച്ചിൽ നിന്നും കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങുന്നതെന്ന് ജാബർ മഹ്മൂദ് അൽ നുഐമി പറഞ്ഞു. രാജ്യത്തെ വിവിധ സൈനിക അതോറിറ്റികളിലേക്ക് ഇവരെ വിന്യസിക്കും.
കുവൈത്ത്, ജോർദാൻ, ഫലസ്തീൻ, യമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബിരുദധാരികളും ആദ്യ ബാച്ചിൽ ഉൾപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.