ദോഹ: ഖത്തറിലെ പ്രവാസി കൂട്ടായ്മയായ തലശ്ശേരി വെൽെഫയർ അസോസിയേഷൻ ഖത്തറിെൻറ സാമ്പത്തിക സഹായത്തോടെ തലശ്ശേരി ജില്ലാ ജനറൽ ആശുപത്രിയിൽ അത്യാധുനിക തീവ്ര പരിചരണ വിഭാഗത്തിന് തുടക്കം കുറിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ഇത് നാടിന് സമർപ്പിച്ചത്. സ്വകാര്യ അശുപത്രികളോട് കിടപിടിക്കുന്ന തരത്തിലുള്ള വെൻറിലേറ്റർ സൗകര്യങ്ങൾ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങളോടെയാണ് ഐ.സി.യു പ്രവർത്തനമാരംഭിച്ചത്. ഹൃദയാഘാതം സംഭവിച്ച് ഇവിടെ എത്തുന്ന രോഗികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ ഐ.സി.യു. എന്ന് ഭാരവാഹികൾ അറിയിച്ചു.
ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഏഴ് ബെഡുകൾ, കേന്ദ്രീകൃത ഓക്സിജൻ സംവിധാനം, കമ്പ്യൂട്ടറുമായി ഘടിപ്പിച്ച ഏഴ് മോണിറ്ററുകൾ, ഹൃദ്രോഗികൾക്ക് അടിയന്തര പരിചരണം നൽകുന്നതിനാവശ്യമായ സി.പി.ആർ ബോർഡ്, കാർഡിയോക് ടേബിൾ തുടങ്ങിയ സൗകര്യങ്ങളാണ് തയ്യാറാക്കിയത്. 26 ലക്ഷം രൂപ ചിലവിലാണ് ഈ അത്യാധുനിക ഐ.സി.യു തലശ്ശേരി ജനറൽ ആശുപത്രിയിൽ നിർമിച്ചത്.
ഇതിെൻറ പിന്നിൽ പ്രവർത്തിച്ച തലശ്ശേരി വെൽഫയർ അസോസിയേഷൻ ഖത്തർ പ്രതിനിധികളെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ അഭിനന്ദിച്ചു. പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻറ് പി.എം സഫർ അഹമ്മദുമായി മന്ത്രി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ച് നന്ദി അറിയിച്ചു. കൂട്ടായ്മക്കുള്ള ഉപഹാരം മന്ത്രിയിൽ നിന്ന് അസോയേഷൻ പി.ആർ ഇൻചാർജ് ഷൗകത്ത് ഹുസൈൻ ഏറ്റുവാങ്ങി. അഡ്വ. എ.എൻ ഷംസീർ അധ്യക്ഷത വഹിച്ചു. അസോയേഷൻ എക്സിക്യുട്ടീവ് അംഗങ്ങളും ഡോക്ടർമാരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.