ദോഹ: അഫ്ഗാൻ -പാകിസ്താൻ വെടിനിർത്തൽ ചർച്ചകളുടെ രണ്ടാം ഘട്ടം തുർക്കിയയുടെ തലസ്ഥാനമായ ഇസ്താംബൂളിൽ നടന്നു. നേരത്തേ, ഖത്തർ, തുർക്കിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ദോഹയിൽവെച്ച് ധാരണയായ വെടിനിർത്തൽ കരാർ ഏകീകരിക്കുന്നതിനായാണ് ഒക്ടോബർ 25 മുതൽ 30 വരെ ഇസ്താംബൂളിൽ കൂടിക്കാഴ്ചകൾ നടത്തിയത്.
മധ്യസ്ഥ രാഷ്ട്രങ്ങൾക്കു പുറമേ അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു. വെടിനിർത്തൽ കരാർ തുടരാൻ ഇരുകൂട്ടരും സമ്മതിച്ചു. നവംബർ ആറിന് ഇസ്താംബൂളിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സമാധാന സംവിധാനങ്ങളെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ നടക്കും. സമാധാനം നിലനിർത്തുന്നത് ഉറപ്പാക്കുന്നതിനായി ഒരു സ്ഥിരം നിരീക്ഷണ സംവിധാനം സ്ഥാപിക്കാനും ഇരുകൂട്ടരും സമ്മതിച്ചു. മധ്യസ്ഥത വഹിച്ചതിന് തുർക്കിയയോട് കൃതജ്ഞത രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം നയതന്ത്ര മാർഗങ്ങളിലൂടെ വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള ശ്രമങ്ങളെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.