മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിലെ പതിവുകാഴ്ചകളിൽ ഒന്നാണ് പൊതുസ്ഥലങ്ങളി ൽ തൂണുകളിലും മറ്റും ചങ്ങലകൊണ്ടും ലോക്കുകൊണ്ടും കെട്ടിയിട്ട നിലയിലുള്ള സൈക്കിളു കൾ. കുറഞ്ഞ വരുമാനക്കാരായ ഇന്ത്യക്കാർ അടക്കം വിദേശികൾ ജോലിക്ക് പോകാനുള്ള സൗകര്യ ത്തിന് ഉപയോഗിക്കുന്നതാണ് ഇവ. ഇങ്ങനെ സൈക്കിളുകൾ പൊതുയിടങ്ങളിലെ തൂണുകളിൽ കെട ്ടിയിട്ട് പോകുന്ന ശീലം ഇനി വേണ്ടെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
ബുധനാഴ്ചയ ാണ് ഇത് നിരോധിച്ച് നഗരസഭ കൗൺസിൽ ഉത്തരവിറക്കിയത്. നിയമലംഘനത്തിന് പിടിയി ലാകുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും നഗരസഭാ കൗൺസിൽ അറിയിച്ചു.
വിളക്കുകാലുകൾ, ട്രാഫിക്ക് ലൈറ്റ്, വൈദ്യുതി തൂണുകൾ, ദിശാ സൂചനാ ബോർഡുകൾ, പ്രധാന റോഡുകളിലെയും ഇടറോഡുകളിലെയും പാലങ്ങളുടെ തൂണുകൾ തുടങ്ങി എല്ലാത്തരം തൂണുകളും നിരോധനത്തിെൻറ പരിധിയിൽ വരുമെന്ന് നഗരസഭ കൗൺസിൽ വ്യക്തമാക്കി.
പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലാത്ത ഇൗ ശീലം നഗരത്തിെൻറ പൊതുവായ ഭംഗിക്കു മോശം വരുത്തുന്ന ഒന്നാണെന്ന് കൗൺസിലിലെ പബ്ലിക് അഫയേഴ്സ് കമ്മിറ്റി മേധാവി മാലിക്ക് അൽ യഹ്മദി പറഞ്ഞു. പൊതുസേവന സംവിധാനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും നഗരഭംഗി മോശമാക്കുന്നത് തടയുകയും ചെയ്യുന്ന നഗരസഭ നിയമത്തിെൻറ എട്ടാമത് വകുപ്പിെൻറ ലംഘനമാണിത്.
മാർക്കറ്റുകൾ, പൊതുപാർക്കുകൾ, റോഡുകൾ എന്നിവിടങ്ങളിൽ തുപ്പുകയോ പാർക്കിലും മറ്റും കിടക്കുകയോ ചെയ്യുന്നത് ഇൗ നിയമപ്രകാരം കുറ്റകരമാണ്. പൊതുജനാരോഗ്യത്തിനോ നഗര ഭംഗിക്കോ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ബന്ധപ്പെട്ട അധികൃതർക്ക് റോയൽ ഒമാൻ പൊലീസിെൻറ സഹകരണത്തോടെ നിയമലംഘകർക്കെതിരെ നടപടിയെടുക്കാമെന്നും ഇൗ വകുപ്പിൽ പറയുന്നു. സൈക്കിളുകൾ പൊതുനിരത്തിൽ കെട്ടിയിട്ട് പോകുന്ന ശീലം കുറ്റകരവും ശിക്ഷാർഹവുമാണെന്ന കാര്യം പൊതുസമൂഹത്തിനെ അറിയിക്കാൻ അറബിക്, ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ അറിയിപ്പുബോർഡുകൾ സ്ഥാപിക്കാനും കൗൺസിലിനോട് നിർദേശിച്ചതായി അൽ യഹ്മദി പറഞ്ഞു.
നിയമലംഘകർക്ക് നൂറു റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടുമാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ നൽകണമെന്നാണ് നഗരസഭ നിയമത്തിെൻറ 11ാം വകുപ്പ് പറയുന്നത്. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം രണ്ടും ചേർന്നുള്ള ശിക്ഷ ലഭിക്കും.
മസ്കത്ത് നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സൈക്കിൾ പാർക്കിങ്ങിന് സ്ഥലം കണ്ടെത്തണമെന്നും റോഡുകളിൽ സൈക്കിൾ യാത്രികർക്ക് പ്രത്യേക പാത വേണമെന്നും മുനിസിപ്പൽ കൗൺസിൽ യോഗം നേരത്തേ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇൗ ആവശ്യം നടപ്പാക്കുന്നതിന് മുന്നോടിയായാണ് പുതിയ നിയമം. നിരോധനം നിലവിൽവന്നതായും വിദേശികൾ സൈക്കിളുകൾ കൊണ്ടുവെക്കുന്ന ചിലയിടങ്ങളിൽ ഒന്നിലധികം ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതായും അൽ യഹ്മദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.