ദോഹ: എണ്ണവിപണിയിലെ വിതരണ മേഖലയിലേക്കുള്ള നിക്ഷേപങ്ങളുടെ വരവിലുണ്ടാകുന്ന മെല്ലെപ്പോക്ക് നയം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉൗർജ വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിൻ സാലിഹ് അൽ സാദ. ഇനിയും നിക്ഷേപങ്ങൾ വരാൻ താമസിക്കുകയാണെങ്കിൽ അത് വിതരണത്തെ കനത്ത തോതിൽ ബാധിക്കും. വിലയിലെ വലിയ ചാഞ്ചാട്ടത്തിന് വഴിയൊരുക്കുമെന്നും ഡോ. അൽ സാദ പറഞ്ഞു. അന്താരാഷ്ട്ര എണ്ണ കയ റ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിെൻറ ഏഴാമത് രാജ്യാന്തര സെമിനാറിൽ ലോക സാമ്പത്തികവ്യവ സ്ഥയും എണ്ണയുടെ ഭാവിയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എണ്ണ വിപണിയിലെ വരും നിക്ഷേപങ്ങളിലൂടെ മാത്രമേ അതിന് നിലനിൽപും ഭാവിയും ഉണ്ടാകുകയുള്ളൂ വെന്നാണ് ഖത്തർ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക സാമ്പത്തിക അഭിവൃദ്ധിയിൽ എണ്ണ വിപണിയുടെ പങ്ക് ഇനിയും അനിഷേധ്യമായി തന്നെ തുടരും. എ ണ്ണക്ക് വേണ്ടിയുള്ള ലോകത്തിെൻറ ആവശ്യം വർധിക്കുകയും ചെയ്യും. വിശ്വാസയോഗ്യമായ ഉൗർജ േസ്രാതസ്സ് ഉറപ്പുവരുത്തുകയെന്നതാണ് നിലവിലെ ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. ഭാവിയിലെ നിക്ഷേപങ്ങൾ സുരക്ഷിതമാക്കണമെങ്കിൽ എണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിയന്ന കരാറിൽ ഒപെക് അംഗരാജ്യങ്ങളുടെയും ഒപെക് ഇതര രാജ്യങ്ങളുടെയും പ്രതിബദ്ധതയെ അദ്ദേഹം എടുത്ത് പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.