അൽ അമൽ കാൻസർ സെന്ററിലെ അന്തേവാസികൾക്ക്

അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകളുമായി ഫോക്

പ്രവർത്തകർ

കായിക ദിനത്തിൽ സാന്ത്വന സ്പർശവുമായി ഫോക്

ദോഹ: ദേശീയ കായിക ദിനത്തിൽ അൽ അമൽ കാൻസർ സെന്ററിലെ അന്തേവാസികൾക്ക് അത്യാവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ കൈമാറിയും അവർക്കൊപ്പം സമയം ചെലവഴിച്ചും ഫോക് (ഫ്രൻഡ്സ് ഓഫ് കോഴിക്കോട്) മാതൃകയായി.

സീസൺ രണ്ടിലെ ആദ്യഘട്ട കിറ്റ് വിതരണമാണ് 14ന് നടന്നത്. കോവിഡാനന്തരം ഫോക് തുടക്കംകുറിച്ച പദ്ധതിയാണ് ‘യെസ് യൂ കാൻ’.

ഇരുനൂറോളം കിറ്റുകൾ സജ്ജമാക്കിയതിൽ ആദ്യ ഘട്ടമാണ് വിതരണം ചെയ്തത്. ഫോക് ജനറൽ സെക്രട്ടറി വിപിൻ ദാസ്, മുസ്തഫ കൊയിലാണ്ടി, രൺജിത്, സമീർ, ശരത്, രശ്മി, സാജിദ് ബക്കർ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്. രണ്ടാംഘട്ട കിറ്റ് വിതരണം ഫോക് വനിത വിഭാഗം ഉടൻ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - national sports day-fok

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.