ദോഹ: ദോഹ മെേട്രാ പദ്ധതിയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നായ ഇകണോമിക് സോൺ സ്റ്റേഷനിൽ പ്രധാനമന്ത്രി പരിശോധന നടത്തുകയും പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി മെേട്രാ സ്റ്റേഷനിൽ പരിശോധന നടത്തിയത്. 2017ൽ ഖത്തർ റെയിൽ കൈവരിച്ച നേട്ടങ്ങളും മെേട്രാ പദ്ധതിയിലെ പ്രധാന നാഴികക്കല്ലുകളും പ്രധാനമന്ത്രി വിലയിരുത്തി.
സ്റ്റേഷൻ പരിശോധനക്ക് ശേഷം മെേട്രാ െട്രയിനുകളും പ്രധാനമന്ത്രി സന്ദർശിച്ചു. ഇകണോമിക് സ്റ്റേഷനും ഉഖ്ബ ബിൻ നാഫിഅ് സ്റ്റേഷനും ഇടയിലുള്ള തുരങ്കങ്ങളിലും അൽ വക്റ സ്റ്റേഷനിലേക്കുള്ള അപ്പർ ട്രാക്കിലും െട്രയിൻ പ്രവേശിച്ചു.
ദോഹ മെേട്രാ പദ്ധതിയിലെ െട്രയിനുകളെല്ലാം ൈഡ്രവർമാരില്ലാതെയാണ് ഓടുക. മേഖലയിലെ തന്നെ ഏറ്റവും വേഗതയുള്ള ൈഡ്രവർ രഹിത െട്രയിനുകളാണിവ. മണി ക്കൂറിൽ 100 കിലോമീറ്റർ വേഗതയാണ് െട്രയിനുകൾക്കുള്ളത്. സുരക്ഷിതവും വേഗതയുമാണ് െട്രയിനിെൻറ പ്രത്യേകത.ഡിജിറ്റൽ മീഡിയ ആൻഡ് സൈനേജ്, ൈഫ്ലറ്റ് പ്ലാനിങ്, സെൽഫ് കാറ്ററിംഗ് ടിക്കറ്റിംഗ്, സ്മാർട്ട് എയർകണ്ടീഷനിംഗ്, ഫുൾ വൈ–ഫൈ കവറേജ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ െട്രയിനിൽ സജ്ജീകരിച്ചിട്ടുണ്ട്.
വക്റ റോഡിലും എഫ് റിംഗ് റോഡിലുമായി സ്ഥിതി ചെയ്യുന്ന ഇകണോമിക് സോൺ സ്റ്റേഷന് മണിക്കൂറിൽ 15000 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. റാസ് അബൂ ഫുൻതാസിലെ ഖത്തർ സാമ്പത്തിക മേഖലയുടെ പ്രധാന ഹബ്ബായാണ് സ്റ്റേഷൻ അറിയപ്പെടുക. ഹമദ് രാജ്യാന്തര വിമാനത്താവളത്തോട് ഏറ്റവും അടുത്ത സ്റ്റേഷനും കൂടിയാണിത്.
ഖത്തരി പാരമ്പര്യ വാസ്തുവിദ്യയും ആധുനിക വാസ്തുവിദ്യയും ഏകോപിച്ചാണ് സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.