ദോഹ: വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിലിന് വേണ്ടി ഖത്തറിലേക്ക് വരുന്ന തൊഴിലാളികളുടെ മെഡിക്കൽ പ രിശോധന, ഫിംഗർ പ്രിൻറ്, ലേബർ കരാർ എന്നിവ അതത് രാജ്യങ്ങളിൽ നിന്ന് നിർവഹിക്കാനുള്ള സംവിധാനം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം സപ്പോർട്ടിംഗ് സേവന വിഭാഗം മേധാവി ക്യാപ്റ്റൻ അബ്ദുല്ല ഖലീഫ അ ൽമുഹന്നദി അറിയിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങ ളിൽ ഇതിനകം സെൻററുകൾ തുറന്ന് കഴിഞ്ഞതായി അദ്ദഹേം അറിയിച്ചു. ഇന്തോനേഷ്യ, തുണീഷ്യ എന്നീ രാ ജ്യങ്ങളിൽ ഉടൻ തന്നെ സേവന സെൻററുകൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘വീട്ട് വേലക്കാർക്കുള്ള നി യമങ്ങൾ’ എന്ന വിഷയത്തിൽ സാമൂഹിക ക്ഷേമ വകുപ്പും തൊഴിൽ വകുപ്പും സംയുക്തമായി നടത്തിയ പ്ര ത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു ക്യാപ്റ്റൻ മുഹന്നദി. വിവിധ എംബസികളുടെ ലേബർ പ്രതി നിധികൾ, അന്താരാഷ്ട്ര ലേബർ സംഘടനകളുടെ പ്രതിനിധികൾ, മാൻ പവർ കമ്പനി പ്രതിനിധികൾ, വിദേശ സംഘടനാ പ്രതിനിധികൾ തുടങ്ങിവരാണ് ഈ യോഗത്തിൽ സംബന്ധിച്ചത്. ഖത്തറിലേക്ക് തൊഴിൽ തേടി എത്തുന്നവർക്ക് ഈ സെൻററുകൾ വലിയ തോതിൽ സഹായകമായിരിക്കുമെന്ന് അദ്ദഹേം വ്യക്തമാക്കി.
ഇനി മുതൽ ഈ സെൻററുകളിൽ നിന്ന് ലേബർ കരാറുകൾ നേടിയതിന് ശേഷമല്ലാതെ ഖത്തറിൽ വിസ ലഭിക്കുകയി ല്ല. ഈ തീരുമാനം തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ നൽകുന്നതിനും വാഗ്ദാനം ചെയ്ത വേതന വ്യവസ് ഥകൾ പൂർണമായി ലഭിക്കുന്നതിനും സഹായകമാകുന്നതാണെന്ന് ക്യാപ്റൻ അബ്ദുല്ല വ്യക്തമാക്കി. ഓരോ തെഴിലാളിക്കും ദോഹയിൽ എത്തുന്നതിന് മുമ്പുതന്നെ ഇവിടെ ലഭ്യമാകുന്ന വേതനം, മറ്റ് സൗകര്യങ്ങൾ എന്നി വയെ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കും. ആദ്യ കേന്ദ്രം രണ്ട് മാസത്തിനകം ശ്രീലങ്കയിൽ പൂർ ണാർതഥത്തിൽ സജ്ജമാകും. ശ്രീലങ്കയിൽ നിന്നുള്ളവർക്ക് ഇനി മുതൽ ഈ സെൻററിൽ നിന്നുള്ള അനുമ തിയോട് കൂടി മാത്രമേ വിസ അനുവദിക്കുകയുള്ളൂവെന്ന് ക്യാപ്റ്റൻ അബ്ദുല്ല അൽമുഹന്നദി അറിയിച്ചു. നില വിൽ മെഡിക്കൽ പരിശോധന, ഫിംഗർ പ്രിൻറ്, ലേബർ കരാർ എന്നിവയാണ് ഈ സെൻററുകളിൽ നടക്കുക. എന്നാൽ ഉടൻ തന്നെ സ്വഭാവ സർട്ടിഫിക്കററ് അടക്കമുള്ള വിവിധ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനും ഈ സെൻററുകളിൽ നടക്കും. തൊഴിലാളിയുടെ അവകാശങ്ങൾ ഹനിക്കപ്പെടാതിരിക്കാനും ആരോഗ്യമുള്ള തൊഴിൽ സംവിധാനം നിലനിൽക്കാനുമാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.
രാജ്യത്തെ ഏറ്റവും കുറഞ്ഞ വേതനമായി നിശ്ചയിച്ചിരിക്കുന്നത് 750 റിയാലാണെന്ന് തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് സേവന വിഭാഗം മേധാവി ഫാരിസ് മുഹമ്മദ് അൽകഅബി അറിയിച്ചു. ഓരോ തൊഴിലാളിക്കും പരമാവധി ജോലി സമയം എട്ട് മണിക്കൂറായിരിക്കും. ആഴ്ചയിൽ ഒരു ദിവസം നിർബന്ധ അവധി നൽകിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.