ദോഹ: മാധ്യമ പ്രവർത്തനം, പ്രസിദ്ധീകരണം, കലാ പ്രവർത്തനങ്ങൾ എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച പുതിയ കരട് നിയമം സംബന്ധിച്ച ശൂറാ കൗൺസിൽ ശിപാർശകൾ മന്ത്രിസഭ ചർച്ച ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് നിയമത്തിൽ ശൂറാ കൗൺസിൽ ശിപാർശകൾ വിശകലനം ചെയ്തത്.
പുതിയ കരട് നിയമത്തിൽ ജേണലിസം, മാധ്യമങ്ങൾ, പ്രസിദ്ധീകരണ സ്ഥാപനങ്ങൾ, വിതരണം, ചലച്ചിത്ര തിയറ്ററുകൾ, സ്വകാര്യ േബ്രാഡ്കാസ്റ്റ് സ്റ്റേഷനുകൾ, അഡ്വർട്ടൈസിങ്, പബ്ലിക് റിലേഷൻസ്, മാധ്യമ സേവന ഓഫിസുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള 74 വകുപ്പുകളാണുള്ളത്. പ്രസിദ്ധീകരണം സംബന്ധിച്ച 1979 ലെ 8ാം നമ്പര്‍ നിയമം, പരസ്യം, പബ്ലിക് റിലേഷന്‍സ്, കലാപരമായ പ്രൊഡക്ഷന്‍, അനുബന്ധ ജോലികള്‍ എന്നിവ സംബന്ധിച്ച 1993ലെ 16ാം നമ്പര്‍ നിയമം എന്നിവക്ക് പകരമായാണ് പുതിയ കരട് നിയമം തയാറാക്കിയിരിക്കുന്നത്. പത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, മീഡിയകലാ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സാങ്കേതിക പുരോഗതിയും അഭിപ്രായ, മാധ്യമ സ്വാതന്ത്ര്യങ്ങള്‍ക്കുള്ള പിന്തുണയും ഉറപ്പാക്കിയുള്ളതാണ് പുതിയ നിയമം.
കോവിഡ്-19 സംബന്ധിച്ച ഏറ്റവും പുതിയ സാഹചര്യങ്ങളും സംഭവ വികാസങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു. കോവിഡ്-19 വ്യാപനം തടയുന്നതിനും രോഗം വരാതെ സൂക്ഷിക്കുന്നതിനും സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിെൻറ പ്രധാന്യവും മന്ത്രിസഭ ഊന്നിപ്പറഞ്ഞു. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്നും സുരക്ഷാ മുൻകരുതലുകളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടാക്സ് വെയർ ഹൗസുമായി ബന്ധപ്പെട്ട ബാങ്ക് ഗ്യാരണ്ടീ വാല്യൂ തീരുമാനിക്കുന്നതിനുള്ള ധനകാര്യ മന്ത്രാലയത്തിെൻറ നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 2020 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റിയുടെ കംപ്ലയിൻറ്സ് കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭ പരിശോധിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.