ദോഹ: ഖത്തറിലെ പ്രവാസി നേതാവിന്റെ വീട് ആക്രമിച്ചതിൽ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി, കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റികൾ പ്രതിഷേധിച്ചു. ഖത്തറിലെ സാമൂഹികസേവനരംഗത്ത് പ്രവർത്തിക്കുന്ന കെ.എം.സി.സിയുടെ സജീവ പ്രവർത്തകൻ ജമാൽ തൊട്ടിൽപാലത്തിന്റെ കാവിലുംപാറയിലെ പൂക്കാടുള്ള മരുതുള്ള പറമ്പത്ത് വീട് രാത്രി പത്തോടെ ക്രിമിനൽ സംഘമെത്തി ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ജമാലിന്റെ ഭാര്യയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സംരക്ഷണം ലഭിച്ചില്ലെന്നും പരാതിയുണ്ട്.
സംഭവത്തിൽ ജമാലിന്റെ ഭാര്യ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. നാടും വീടും വിട്ട് വിദേശത്ത് കഴിയുന്ന പ്രവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ക്രിമിനൽ സംഘങ്ങളെ നിലക്ക് നിർത്തി സമാധാനം ഉറപ്പു വരുത്തണമെന്ന് മണ്ഡലം കെ.എം.സി.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.