തിരുനാവായ: നാട്ടിലേക്കെത്താൻ കഴിയാതെ ഖത്തറിൽ ദുരിതജീവിതം നയിച്ച് മലയാളിസംഘം. അയിൻ ഖാലിദ് എന്നസ്ഥലത്താണ് തിരുനാവായ, ബീരാൻചിറ, ചങ്ങരംകുളം എന്നിവിടങ്ങളിലെ 12 പേർ കുടുങ്ങിക്കിടക്കുന്നത്. മാർച്ച് 15ന് ഇവർ ജോലിചെയ്തിരുന്ന കട വിറ്റശേഷം ഉടമ നാട്ടിലേക്ക് മടങ്ങി. മാർച്ച് 23ന് ജീവനക്കാർക്കുള്ള ടിക്കറ്റ് എടുത്തുകൊടുത്തായിരുന്നു ഉടമ നാട്ടിലേക്ക് വന്നത്.
എന്നാൽ, സംഘം പുറപ്പെടാനായപ്പോഴേക്ക് വിമാന സർവിസ് നിർത്തിവെച്ചു. ഇവർ താമസിക്കുന്ന സ്ഥലത്ത് കോവിഡ് പടരുന്നതുമൂലം പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഭക്ഷണവും വസ്ത്രവും പണവുമില്ലാതെ ദുരിതത്തിലായതായാണ് ഇവർ തിരുനാവായ പീപിൾ വോയ്സ് എന്ന സംഘടനയെ അറിയിച്ചിരിക്കുന്നത്. പ്രവാസിസംഘടനകൾ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണിവർ. +97430709242, +917034008764, +97470070918 എന്നീ നമ്പറുകളിൽ ഇവരെ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.