ദോഹ: കേരളത്തിലെ പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് 50 ലക്ഷം രൂപയുടെ വിവിധ സഹായങ്ങൾ എത്തിക്കുമെന്നും ആദ്യഘട്ട സഹായങ്ങൾ എത്തിച്ചുകഴിഞ്ഞതായും വാൾമാക്സ് ട്രേഡിങ് കമ്പനി മാനേജിങ് പാർട്ണർ ഷംസുദ്ദീൻ എടവണ്ണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏറെ ദുരിതം അനുഭവിക്കുന്ന വയനാട്ടിലാണ് ആദ്യഘട്ടത്തിലുള്ള സഹായങ്ങൾ എത്തിച്ചത്. വാൾമാക്സ് ചാരിറ്റബിൾ ട്രസ്റ്റ് മുഖേന 10 ലക്ഷം രൂപയുെട സഹായം ൈകമാറി. മാനന്തവാടി, കൽപറ്റ എന്നിവിടങ്ങളിലുള്ള ദുരിതാശ്വാസക്യാമ്പിലേക്കാണ് മുഖ്യമായും ഇത് ഉപയോഗിക്കുക.
വയനാട്ടിൽ തോട്ടംതൊഴിലാളികളും കൂലിപ്പണിക്കാരുമടങ്ങുന്ന പാവപ്പെട്ടവരാണ് കൂടുതലായി പ്രളയത്തിെൻറ കഷ്ടതകൾ അനുഭവിക്കുന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിൽ ഭക്ഷണം എത്തിക്കുന്ന പദ്ധതിയും കമ്പനി തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ജെ.ഡി.ടി സ്ഥാപനത്തിെൻറ ഹാളിൽ 5,000 ഭക്ഷണക്കിറ്റുകൾ തയാറായി വരികയാണ്. എല്ലാ അവശ്യ സാധനങ്ങളും അടങ്ങുന്ന കിറ്റാണിത്. ഒന്നിന് 665 രൂപ ചെലവ് വരും. പിന്നീട് ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബക്കറ്റിലാണ് സാധനങ്ങൾ എത്തിക്കുക.
മൊത്തം 32 ലക്ഷം ഇതിനായി ചെലവഴിക്കും. ഇത്രയധകം ബക്കറ്റുകൾ എവിടെയും കിട്ടാനില്ലാത്തതിനാൽ ഗുജറാത്തിലെ കമ്പനിയിൽ നിന്ന് ഇതിനായി ബക്കറ്റുകൾ പെെട്ടന്ന് തന്നെ നിർമിക്കുകയായിരുന്നു. പെരുന്നാളും ഒാണവും ആഘോഷിക്കാൻ കഴിയുന്ന തരത്തിൽ എല്ലാകുടുംബങ്ങളിലും ഭക്ഷണം എത്തിക്കുകയാണ് ലക്ഷ്യം. പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യും. ആവശ്യമുള്ളയത്രയും ദിവസങ്ങൾ ഇത് തുടരും. വയനാട് ജില്ലാകലക്ടറുടെ അഭ്യർഥന മാനിച്ച് ഷംസുദ്ദീൻ എടവണ്ണയുടെ ബിസിനസ് പാർട്ണറും ഖത്തറിലെ കേരള ഫുഡ്സെൻറർ ഉടമയുമായ ഉള്ളടത്ത് അബ്ദുല്ലയുടെ നേതൃത്വത്തിൽ അദ്ദേഹത്തിെൻറ കമ്പനി നേരത്തേ വയനാട്ടിൽ 16 ടൺ അരി വിതരണം െചയ്തിരുന്നു. ഷൗക്കത്ത്, മജീദ് മൂത്തേടം, അബ്ദുൽഫത്താഹ് നിലമ്പൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.