ദോഹ: ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഖത്തർ സന്ദേശമയച്ചെന്ന റിപ്പോർട്ടുകളും പ്രചരണങ്ങളും അടിസ്ഥാനരഹിതമാണെന്ന് ഖത്തർ.
ഖത്തറിെൻറ പ്രതിഛായ തകർക്കുകയാണ് ഇത്തരം വാർത്തകർ പ്രചരിപ്പിക്കുന്നവർ ലക്ഷ്യമിടുന്നതെന്നും ഫ ലസ്തീനിനും ഫലസ്തീൻ ജനതക്കും ഖത്തർ നൽകുന്ന പിന്തുണ ഇല്ലാതാക്കുകയെന്നതും ഇതിെൻറ പിന്നിലുണ്ടെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
ഗസ്സ മുനമ്പിൽ ഫലസ്തീനികൾക്കെതിരായ കടുത്ത ഉപരോധം പിൻവലിപ്പിക്കുന്നതിനും ഫലസ്തീൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥത ശ്രമങ്ങളിലും ഖത്തർ വഹിക്കുന്ന പങ്ക് വളരെ വ്യക്തമാണ്.
ഇത്തരം ശ്രമങ്ങളെ തുരങ്കം വെക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ പ്രവർത്തി ക്കുന്നവരുടെ ഉദ്ദേശ്യമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ഉന്നതവ്യാപാരിയുമായി ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹ മ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെ കൂടിക്കാഴ്ചയെ തെറ്റായി വ്യാഖാനിച്ചാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നയാളുടെ മതമാണ് ഇതിന് അവർ കണ്ടെത്തിയിരിക്കുന്ന കാരണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.