പ്രതീകാത്മക ചിത്രം
ദോഹ: ഗൾഫ് മേഖലയിൽ സംഘർഷങ്ങൾ തുടരുന്നതിനിടെ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ആക്രമണം. ചൊവ്വാഴ്ച രാത്രിയോടെ രണ്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്.
ഒരു മിസൈൽ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയപ്പോൾ, രണ്ടാമത്തെ മിസൈൽ അൽ ഉദൈദ് ബേസിൽ പതിച്ചു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വാർത്തക്കുറിപ്പിൽ വിശദമാക്കി.
അതേസമയം, രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കാനും ബാഹ്യ ഭീഷണികളെ നേരിടാനുള്ള പൂർണ്ണ ശേഷിയും സജ്ജീകരണങ്ങളും ഖത്തർ സായുധ സേനക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പൗരന്മാരും താമസക്കാരും സന്ദർശകരും പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.