ദോഹ: ഇഫ്താർ സമയമറിയിച്ചു കൊണ്ടുള്ള കതാറയിലെ പീരങ്കി പൊട്ടുന്നത് കാണാനെത്തുന്നത് നിരവധി സന്ദർശകർ. രാജ്യത്തിെൻറ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന മിദ്ഫാൽ ഇഫ്താർ എന്നറിയപ്പെടുന്ന പീരങ്കി കതാറയിലെ തെക്ക് ഭാഗത്ത് റമദാൻ ചന്തയായ മീറത് റമദാനടുത്താണ് സ്ഥാപിച്ചിരിക്കുന്നത്. റമദാൻ ഒന്ന് മുതൽ തന്നെ പീരങ്കി പൊട്ടിക്കുന്നത് കാണാൻ നിരവധി പേരാണ് എത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പണ്ട് കാലങ്ങളിൽ ഇഫ്താറിനുള്ള സമയമറിയിക്കുന്നതിന് ഉപയോഗിച്ചിരുന്ന പീരങ്കികൾ ഇപ്പോഴും ഖത്തറട ക്കമുള്ള പല അറബ് രാജ്യങ്ങളിലും പാരമ്പര്യമായി അതിെൻറ തനിമ നിലനിർത്തിക്കൊണ്ട് ഉപയോഗിച്ചു വ രുന്നുണ്ട്. പുതിയ തലമുറക്കും രാജ്യത്തെ വിദേശികൾക്കും പൂർവീകരുടെ ചര്യങ്ങളും ആചാരങ്ങളും അറിയിച്ചു കൊടുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാച്ചുകളും ഘടികാരങ്ങളും സ്വന്തമായി ഇല്ലാത്ത പഴയ കാലത്ത് രാജ്യത്തെ അധിക പേരും ഇഫ്താർ വെടിയൊച്ച കേട്ടാണ് നോമ്പ് മുറിച്ചിരുന്നത്.
അതേസമയം, റമദാനോടനുബന്ധിച്ച് കതാറയിൽ ഒരുക്കിയിരിക്കുന്ന മീറത് റമദാൻ ചന്തയിൽ ഇതിനകം നിരവധി പേരാണ് എത്തിയത്.
ന്യായവിലക്ക് മികച്ച ഉൽപന്നങ്ങൾ ലഭിക്കുന്നുവെന്നതാണ് ഉപഭോക്താക്കളെ മീറത് റമദാൻ ചന്തയിലേക്ക് ആകർഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.