ദോഹ: വിദ്യാർഥികളെയും സ്കൂളുകളെയും കൂടുതലായി പെങ്കടുപ്പിച്ച് നടത്തുന്ന ‘നിങ്ങ ളുടെ ആരോഗ്യം ആദ്യം’ കാമ്പയിെൻറ ആദ്യവിളവെടുപ്പ് ഉൽസവമായി. രാജ്യത്തെ പഴം, പച് ചക്കറി ഉത്പാദനം വര്‍ധിപ്പിക്കാന്‍ നടപ്പാക്കിയ ‘ഖൈർ ഖത്തര്ന’ കര്മപദ ്ധതിയുടെ കീഴിൽ ആണ് അംന ബിൻത് വഹബ് പ്രിപറേറ്ററി സ്കൂളിൽ ആദ്യവിളവെടുപ്പ് നടത ്തിയത്.
ഖത്തർ ഫൗണ്ടേഷൻ, വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, എക്സോൺ മൊബൈ ൽ ഖത്തർ, ഒാക്സിഡെൻറൽ പെേട്രാളിയം ഖത്തർ എന്നിവയുടെ പ്രതിനിധികൾ ചടങ്ങിൽ പ െങ്കടുത്തു. പദ്ധതിക്ക് കീഴിലുള്ള മറ്റ് ഒമ്പത് സ്കൂളുകളിലും വിളവെടുപ്പ് നടന്നു. സ്ട്രോബെറി, കക്കരിക്ക, തക്കാളി, ചെറിപ്പഴം, കാന്താരി മുളക്, കാബേജ്, ബീൻസ് തുടങ്ങിയവയാണ് വിളവെടുത്തത്. എല്ലാ പച്ചക്കറികളും ഉന്നത ഗുണനിലവാരമുള്ളവയാണ്. വെയ്ൽ കോര്‍ണല്‍ മെഡിസിന് ഖത്തറാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇവരുടെ സഹ്തക് അവ്വലന്‍(നിങ്ങളുടെ ആരോഗ്യം ആദ്യം) എന്ന ആരോഗ്യ ക്യാമ്പയിെൻറ ഭാഗമായാണിത്. സ്കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ‘ഖൈർ ഖത്തര്ന’ എന്ന പേരില്‍ ഹരിതഗൃഹ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പഴം, പച്ചക്കറി ഉത്പാദനത്തില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ അഞ്ചു ടണ്‍ പച്ചക്കറി ഉത്പാദനമാണ് ലക്ഷ്യമിട്ടിരുന്നത്.
‘ഖൈർ ഖത്തര്ന’ എന്ന ബ്രാന്‍ഡില്‍ പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുഖേനയാണ് പച്ചക്കറികള്‍ വിറ്റഴിക്കുന്നത്.
ഖത്തറിെൻറ വിവിധ ഭാഗങ്ങളിലായി 130 സ്കൂളുകള്‍ക്ക് ഗ്രീന്‍ഹൗസുകള്‍, സോയില്‍ പ്ലാൻറുകള്‍, പഴങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നുണ്ട്. പരിസ്ഥിതി നിയന്ത്രി തവും അത്യാധുനിക ജലസേചന സംവിധാനവുമുള്ള ഗ്രീന്‍ഹൗസുകളാണ് സ്കൂളുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. സ്വന്തമായി കൃഷി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ നേട്ടങ്ങളും വിശദീകരിക്കുന്നുണ്ട്.
മികച്ച വിജയം കൈവരിക്കാനായത് പ്രതീക്ഷകള്ക്കുമപ്പുറത്താണെന്ന് വെയ്ൽ കോര്‍ണല്‍ മെഡിസിന് ചീഫ് കമ്യൂണിക്കേഷന്‍സ് ഓഫീസര്‍ നസ്രീന് അല്റിഫായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.