എച്ച്.എം.സിയിൽ പ്രവർത്തനമാരംഭിച്ച റേഡിയോ ഫാർമസ്യൂട്ടിൽ
ദോഹ: രാജ്യത്ത് പ്രഥമ റേഡിയോ ഫാർമസ്യൂട്ടിക്കൽ ലാബ് പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ ട്യൂമറിനുള്ള ന്യൂക്ലിയർ ചികിത്സയും ആരംഭിച്ചതായി ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു. എച്ച്.എം.സിക്ക് കീഴിലെ നാഷനൽ കാൻസർ കെയർ ആൻഡ് റിസർച് സെൻററിൽ ആരംഭിച്ച പുതിയ ലബോറട്ടറിയിൽ അർബുദരോഗികൾക്ക് ആവശ്യമായ അത്യാധുനിക ചികിത്സ ലഭ്യമാകും.
ഈ ചികിത്സ തേടി വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രയും ഇതോടെ ഒഴിവാകും. ട്യൂമറിനുള്ള ന്യൂക്ലിയർ ചികിത്സക്കും പരിശോധനക്കുമുള്ള റേഡിയേഷൻ മരുന്നുകളുടെ തയാറെടുപ്പുകൾ റേഡിയോ ഫാർമസ്യൂട്ടിക്കൽ ലാബിൽ നടക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ലാബിൽ ഈ മരുന്നുകൾ തയാറാക്കും. വിശദമായ ഗുണമേന്മ പരിശോധനക്ക് വിധേയമാക്കി മാത്രമേ മരുന്നുകൾ രോഗിയിൽ കുത്തിവെക്കുകയുള്ളൂവെന്നും എച്ച്.എം.സി ചീഫ് റേഡിയോളജിസ്റ്റും സീനിയർ റേഡിയോളജിസ്റ്റ് കൺസൽട്ടൻറുമായ ഡോ. മർയം അൽ കുവാരി പറഞ്ഞു.
റേഡിയോ ആക്ടിവ് അടിസ്ഥാനമാക്കിയാണ് ന്യൂക്ലിയർ ചികിത്സ സംവിധാനം. ശരീരത്തിലെ മറ്റു കോശങ്ങളെ ബാധിക്കാതെ, അർബുദ കോശങ്ങളെ മാത്രം നീക്കം ചെയ്ത് ചികിത്സ കൂടതൽ ഫലപ്രദമാക്കാൻ ഇതുവഴി കഴിയുമെന്ന് ഡോ. മർയം അൽ കുവാരി പറഞ്ഞു. തൈറോയ്ഡ്, ഹെപാറ്റിക്, പ്രോസ്റ്റേറ്റ്, അന്തഃസ്രാവി ഗ്രന്ഥിയെ ബാധിക്കുന്ന ട്യൂമർ എന്നിവക്കുള്ള ചികിത്സകൾക്കാണ് ഫലപ്രദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.