ദോഹ: കേരളത്തിെൻറ പ്രളയ ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ഖത്തറിലെ വിവിധ പ്രവാസി സംഘടനക ളുടെ പ്രതിനിധികളുടെ യോഗം ചേർന്നു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ദ് കുമാർ ദ്വിവേദിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം ഖത്തറിൽ നിന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്ര ത്യേക സംഘത്തിനു രൂപം നൽകി. ദുരിതാശ്വാസ നടപടികൾക്കായി ഡേവിസ് എടക്കുളത്തൂർ, ഡോ. മോഹൻ തോമസ്, സി.വി. റപ്പായി, കെ.എം. വർഗീസ്, അബ്ദുല്ല തെരുവത്ത്, രവി ഷെട്ടി, പി.എൻ. ബാബുരാജൻ, മിലൻ അരുൺ, നിലാങ്ഷുഡേ, ഗിരീഷ്കുമാർ, ജൂട്ടാസ് പോൾ, വിജയകുമാർ, എസ്.എ.എം. ബഷീർ, സന്തോഷ് പാലി, രാജേഷ് തുടങ്ങിയവരുൾപ്പെട്ട സമിതിക്കാണ് യോഗം രൂപം നൽകിയത്.
പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോൾ പ്രധാനമായും രക്ഷാപ്രവർത്തനം, ദുരിതാശ്വാസം, പുനരധിവാസം എന്നിങ്ങനെ മൂന്നു കാര്യങ്ങളാണ് നട ത്തേണ്ടതെന്നും ഇതിൽ പുനരധിവാസമാണ് ഏറെ പ്രധാനപ്പെട്ടതെന്നും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പ റഞ്ഞു. അതിനു ചിലപ്പോൾ മാസങ്ങൾ തന്നെയെടുത്തേക്കാം. യോഗത്തിൽ ഉയർന്ന ആവശ്യങ്ങൾ ഇന്ത്യൻ അംബാസഡറുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സാമ്പത്തിക സഹായം എത്തിക്കുകയാണ് ലക്ഷ്യം. ഇൗ ആവശ്യമാണ് യോഗത്തിലും ഉയർന്നത്. ദുരിതാശ്വാസ മേഖലയിലേക്ക് വസ്ത്രമുൾപ്പെടെയുള്ളവ എ ത്തിക്കുന്ന കാര്യവും ആലോചിക്കും.
കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർ ക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഖത്തറിലെ ഇന്ത്യൻ എംബസിയോടു യോഗം ആവശ്യപ്പെട്ടു.ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹത്തിന്റെ ഇടപെടലുകൾ ഏകോപിപ്പിക്കാൻ ഇന്ത്യൻ ബസി മുൻകയ്യെടുക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഖത്തർ സർക്കാരിനെ സമീപിച്ച് ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസസൻറ് എന്നിവ മുഖേന കേരളത്തിലേക്ക് സഹായമെത്തിക്കാനുള്ള നടപടികളും എംബസി സ്വീക രിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.