ദോഹ: ആറ് ദിവസം നീണ്ടു ചലച്ചിത്ര മേള ആഘോഷങ്ങൾക്ക് കതാറയിൽ സമാപനമായി. സിനിമയെ സ്നേ ഹിക്കുന്നവർക്ക് ആവേശം പകർന്നാണ് അഞ്ചാമത് അജ്യാൽ യൂത്ത് ഫിലിം ഫെസ്റ്റിവലിന് കൊടിയിറങ്ങിയത്. മുഹഖ് (എട്ടിനും 12നും വയസ്സിനിടക്കുള്ള ജൂറി), ഹിലാൽ(13നും 17നും വയസ്സിനിടയിലുള്ളത്), ബദർ(13നും 21നും ഇടയിലുള്ള ജൂറികൾ) എന്നീ മൂന്ന് വിഭാഗങ്ങളിലാണ് സമ്മാനർഹമായ ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ട ത്.
ബദർ വിഭാഗത്തിൽ മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം ‘ലവിങ് വിൻസെൻറ്’ കരസ്ഥമാക്കി. ലോക പ്ര ശസ്ത ചിത്രകാരനായ വിൻസൻറ് വാൻഗോഗിെൻറ ജീവിത കഥ എണ്ണഛായാ ചിത്രങ്ങളിലൂടെ പറയുന്ന ‘ലവിങ് വാൻഗോഗ്’, പൂർണമായും പെയിൻറിംഗുകൾ ഉപയോഗിച്ചുള്ള അനിമേറ്റഡ് ചിത്രം കൂടിയാണ്. േപ്രക്ഷക പുര സ്കാരവും ലഭിച്ചിരിക്കുന്നത് ഇൗ ചിത്രത്തിനാണ്. ദൊറോത്ത കൊബീലയും ഹ്യൂഗ് വെൽഷ്മാനുമാണ് ചി ത്രത്തിെൻറ നിർമ്മാതാക്കൾ. ബദർ വിഭാഗത്തിൽ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം കതീജ ബെൻരാ തിെൻറ ‘ആൾ ഓഫ് അസ്’ ചിത്രത്തിന് ലഭിച്ചു.
മുഹഖ് വിഭാഗത്തിൽ മികച്ച ഫീച്ചർ ചിത്രമായി ജോകിം ഡോൾഹോഫും എവി ഗോൾഡ്ബ്രണറും നിർമ്മിച്ച ‘അറ്റ് ഐ ലെവൽ’ തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം കിരിസ്തോഫ് ദീക് നിർമ്മിച്ച ‘സിങ്’ കരസ്ഥമാക്കി. ഹിലാൽ വിഭാഗത്തിൽ നോറ ടോമി നിർമ്മിച്ച ‘ദി െബ്രഡ് വിന്നറാ’ണ് മികച്ച ഫീച്ചർ ഫിലിം. റാണ കസ്കസും അനസ് ഖലഫും നിർമ്മിച്ച ‘മാരെ നോസ്ട്രം’ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം ഈ വിഭാഗത്തിൽ നേടി. മൂന്ന് വിഭാഗങ്ങളിലായി 12 ഫീച്ചർ ചിത്രങ്ങളുൾപ്പെടെ 48 ചിത്രങ്ങളാണ് ഈ വർഷത്തെ അജ്യാൽ മേളക്കെ ത്തിയത്. സമാപന ചടങ്ങിൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ സഹകരണത്തോടെ നിർമ്മിച്ച ‘ലവിങ് വിൻസ ൻറ്’പ്രദർശിപ്പിച്ചു. അലി അൽ തായിബിെൻറ മ്യൂസിക്കൽ െപ്രാജക്ട് ചിത്രമായ ‘ദി സമ്മർ ക്ലൗഡി’െൻറ പ്രത്യേക പ്രദർശനവും സമാപന ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു. നേരത്തെ ഖത്തർ ഹോം എന്നറിയപ്പെടുന്ന മെയ്ഡ് ഇൻ ഖത്തർ വിഭാഗത്തിൽ 16 ചിത്രങ്ങൾ പ്രദർശിപ്പിക്കു കയും മികച്ച ചിത്രങ്ങൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.ചൈൽഡ് ട്രാഫിക്കിംഗ് ഉൾപ്പെടെയുള്ള വിഷയങ്ങളിലൂന്നി വിവിധ ടോക് ഷോകളും സംവാദങ്ങളും ചർച്ചകളും അജ്യാൽ മേളയോടനുബന്ധിച്ച് കതാറയിൽ അരങ്ങേറി.
ചലച്ചിത്രമേള വേദിയിലും ആവേശമായി അമീർ
ദോഹ: ആറ് ദിവസം നീണ്ടുനിന്ന ചലച്ചിത്ര ആഘോഷങ്ങളുടെ അവസാനദിവസം വേദിയിൽ ആവേശമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എത്തി.
ചലച്ചിത്ര േപ്രമികൾക്ക് അമീറിെൻറ വരവ് പുതുഉൗർജമായി. വേദിയിലെത്തിയ അമീർ കുഞ്ഞു ജൂറികളുമായി സംവദിച്ചു. സംഘാടകരുമായി ചലച്ചിത്രമേള വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു.
മേളയുടെ ഭാഗമായി സംഘാടകരായ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഉപരോധം ആധാരമാക്കിയുള്ള ‘ലേ ബ്ലോക്കേഡ്’ എന്ന പ്രദർശനവും അമീർ വീക്ഷിച്ചു. ഖത്തറിനെതിരായ ഉപരോധത്തിനുള്ള സർഗാത്മക പ്രതികരണവേദി അദ്ദേഹം ആസ്വദിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദോഹ രാജ്യാന്തര പുസ്തകമേളയിലും ശഹാനിയ ഒട്ടകയോട്ട വേദിയിലും അമീർ എത്തി പൊതുജനങ്ങൾക്ക് ആവേശം പകർന്നിരുന്നു. രാജ്യം കടുത്ത ഉപരോധത്തിലൂടെ നീങ്ങുന്നതിനിടയിലും അമീറിെൻറ പൊതുജന മധ്യത്തിലിറങ്ങിയുള്ള പരിപാടികൾ ഖത്തർ ജനതക്കിടയിൽ വലിയ മതിപ്പും ആവേശ വുമാണുണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.