ദോഹ: കനത്ത കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വ്യാഴാഴ്ച തുടങ്ങുന്ന ഖത്തറിൽ ഫിഫ ക്ലബ് ലോകകപ്പിൽ ആരോഗ്യ, സുരക്ഷ ഉറപ്പുവരുത്തും.ദോഹയിലെത്തുന്ന താരങ്ങൾക്കും ഒഫീഷ്യലുകൾക്കും കാണികൾക്കും കർശന മെഡിക്കൽ പരിശോധന ഉണ്ടാകും.നേരത്തേ 2020 ഡിസംബറിലായിരുന്നു ടൂർണമെൻറ് തീരുമാനിച്ചിരുന്നത്. കോവിഡ്-19 കാരണം ഫെബ്രുവരിയിലേക്ക് മാറ്റി. റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവയാണ് വേദികൾ. ഖലീഫ രാജ്യാന്തര സ്റ്റേഡിയവും നേരത്തേ ഉൾെപ്പടുത്തിയിരുന്നെങ്കിലും ന്യൂസിലൻഡിൽ നിന്നുള്ള ഓക്ലൻഡ് സിറ്റി പിന്മാറിയതിനാൽ ഖലീഫയിലെ വേദി ഉപേക്ഷിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചിന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ആദ്യമത്സരം.
രണ്ടാംമത്സരം രാത്രി 8.30ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ. ഫെബ്രുവരി 11ന് രാത്രി ഒമ്പതിന് എജുക്കേഷൻ സിറ്റിയിലാണ് ഫൈനൽ. 30 ശതമാനം ശേഷിയിൽ മാത്രമായിരിക്കും ഇത്തവണ സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ പാലിച്ച് മാത്രമായിരിക്കും പ്രവേശനം.
കാണികൾ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ്-19 നെഗറ്റിവ് ഫലം വ്യക്തമാക്കുന്ന രേഖകളോ ടെസ്റ്റ് ആവശ്യമില്ലെന്ന് സ്ഥാപിക്കുന്ന രേഖകളോ കൈവശം വെക്കണം. 2020 ഒക്ടോബർ 1ന് ശേഷം കോവിഡ്-19 ബാധിച്ചവർക്കും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.
മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശരീരോഷ്മാവ് പരിശോധനക്ക് വിധേയമാകുക, ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് പ്രദർശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും മത്സരം വീക്ഷിക്കാനെത്തുന്നവർ പാലിക്കണം.അഹ്മദ് ബിൻ അലി സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി പ്രത്യേക മെഡിക്കൽ സംഘത്തെ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കായി നിയമിക്കും.കഴിഞ്ഞ വർഷത്തെപോലെ ഫാൻസോണുകളടക്കം പൊതുപരിപാടികൾ ഒന്നും ഇത്തവണ ഉണ്ടാകില്ല.
ക്ലബ് ലോകകപ്പ് കളികൾ: ഫെബ്രുവരി നാല്:
ടൈഗേഴ്സ് യു.എ.എൻ.എൽ VS ഉത്സാൻ ഹ്യുണ്ടായ് എഫ്.സി, കിക്കോഫ് സമയം വൈകുന്നേരം അഞ്ച്.
ഫെബ്രുവരി ഏഴ്: നാലാം മാച്ച് വൈകുന്നേരം ആറിന് തുടങ്ങും. ടീമുകളെ പിന്നീട് അറിയാം.
ഫെബ്രുവരി എട്ട്: ആറാം മാച്ച്: യോഗ്യത നേടുന്ന ടീം VS ബയേൺ മ്യൂണിക് കിേക്കാഫ് സമയം: രാത്രി എട്ട്.
ദോഹയിൽ നിന്ന് 22 കിലോമീറ്ററാണ് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലേക്കുള്ള ദൂരം. ദോഹ മെട്രോയുടെ അൽ റിഫ സ്റ്റേഷനിൽനിന്ന് സ്റ്റേഡിയത്തിലേക്ക് നടെന്നത്താൻ കഴിയും. കളിയുള്ള ദിവസങ്ങളിൽ രാത്രി വൈകിയും മെട്രോ സർവിസുകൾ ഉണ്ടാകും. കളികഴിഞ്ഞ് ലക്ഷ്യസ്ഥാനത്തേക്ക് കാണികൾക്ക് തിരിച്ചെത്താനും മെട്രോ ഉപയോഗപ്പെടുത്താം.
സ്റ്റേഡിയത്തിലെ ക്ലബ് ലോകകപ്പ് മാച്ചുകൾ:
ഫെബ്രുവരി നാല്: അൽ ദുഹൈൽ എസ്.സി VS അൽ അഹ്ലി എസ്.സി. കിേക്കാഫ് സമയം രാത്രി 8.30.
ഫെബ്രുവരി ഏഴ്: മാച്ച് അഞ്ച്: കിേക്കാഫ് സമയം രാത്രി ഒമ്പത്.
ഫെബ്രുവരി 11. മൂന്നാം സ്ഥാനത്തിനുള്ള േപ്ല ഓഫ് മത്സരം കിക്കോഫ്: വൈകുന്നേരം ആറ്.
ദോഹയിൽ നിന്ന് 13 കിലോമീറ്ററാണ് സ്റ്റേഡിയത്തിലേക്കുള്ള ദൂരം. ഗ്രീൻ ലൈനിലെ എജുക്കേഷൻ സിറ്റി സ്റ്റേഷനിൽനിന്ന് സ് റ്റേഡിയത്തിലേക്ക് നടന്നെത്താൻ കഴിയും. കളികഴിഞ്ഞ് തിരിച്ചുപോകാൻ രാത്രി വൈകിയും മെട്രോ സർവിസ് ഉണ്ടാകും.
രണ്ട് സ്റ്റേഡിയവും കിേക്കാഫിന് മൂന്നുമണിക്കൂർ മുേമ്പ തുറക്കും. പാർക്കിങ് ഏരിയകളും ടാക്സി ഏരിയകളും മൂന്നുമണിക്കൂർ മുമ്പുതന്നെ തുറന്നിരിക്കും. ദോഹ മെട്രോ ദിവസം മുഴുവനും സർവിസ് നടത്തുകയും ചെയ്യും.
കാണികളെല്ലാം മൽസരത്തിെൻറ ഒരു മണിക്കൂർ മുെമ്പങ്കിലും സ്റ്റേഡിയത്തിൽ എത്തണം. മാസ്ക് ധരിച്ചിരിക്കണം. ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ഉണ്ടായിരിക്കണം. ദോഹ മെട്രോയിൽ അടക്കം വൻതിരക്കുണ്ടായിരിക്കും. ശാരീരിക അകലം പാലിക്കേണ്ടതിനാൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സ്റ്റേഡിയങ്ങൾക്കടുത്തുള്ള റോഡുകൾ മത്സരം നടക്കുന്ന ദിവസം താൽക്കാലികമായി അടച്ചിടാൻ സാധ്യതയുണ്ട്. ഇതിനാൽ @roadto2022 and @roadto2022news എന്നീ ട്വിറ്റർ അക്കൗണ്ടുകൾ പിന്തുടർന്ന് ഏറ്റവും പുതിയ യാത്രാനിർദേശങ്ങൾ അറിയണം.റോഡുകൾ അടക്കൽ, വഴിതിരിച്ചുവിടൽ അടക്കമുള്ള യാത്രാസംബന്ധമായ പുതിയ വിവരങ്ങൾ ഈ അക്കൗണ്ടുകളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.