ദോഹ: ഖത്തറിെൻറ സഹായത്തോടെ അഫ്ഗാനിസ്താനിൽനിന്ന് 100 ഓളം ഫുട്ബാൾ താരങ്ങളെ സുരക്ഷിതമായി ദോഹയിലെത്തിച്ചതായി ഫിഫ. വ്യാഴാഴ്ച കാബൂളിൽനിന്നുമെത്തിയ വിമാനത്തിലായിരുന്നു വനിതാ താരങ്ങൾ ഉൾപ്പെടെയുള്ള നൂറോളം ഫുട്ബാൾ താരങ്ങളും അവരുടെ കുടുംബാംഗങ്ങളും ഖത്തറിലെത്തിയത്. താലിബാൻ അധികാരമേറ്റെടുത്തതോടെ രാജ്യം വിടാൻ ആഗ്രഹിച്ച താരങ്ങൾക്ക് രാജ്യാന്തര ഫുട്ബാൾ ഫെഡറേഷനായ ഫിഫയുടെ നേതൃത്വത്തിൽ വഴിയൊരുക്കുകയായിരുന്നു.
ഖത്തറിെൻറ നിർണായക ഇടപെടലുകളും തുണയായി. സങ്കീർണമായ ചർച്ചകൾക്കൊടുവിലാണ് കളിക്കാരെയും അവരുടെ ബന്ധുക്കളെയും പുറത്തെത്തിക്കാൻ കഴിഞ്ഞത്. ഖത്തറിെൻറ പിന്തുണയോടെയും സഹായത്തോടെയുമാണ് താരങ്ങളെയും കുടുംബങ്ങളെയും പുറത്തെത്തിക്കാൻ കഴിഞ്ഞത്. ഏറെ അപകടകരമായ സാഹചര്യങ്ങളിൽനിന്നാണ് അവരുടെ വരവ് -ഫിഫ വിശദീകരിച്ചു.
ചർച്ചകൾക്കും താരങ്ങളുടെ സുരക്ഷിതമായ കുടിയൊഴിപ്പിക്കലിനും പിന്തുണയും സഹായവും നൽകിയ ഖത്തർ ഭരണകൂടത്തിന് ഫിഫ പ്രത്യേകം നന്ദി രേഖപ്പെടുത്തി. 357 പേരുമായി വ്യാഴാഴ്ച രാത്രിയിൽ ഖത്തർ എയർവേസ് വിമാനം ദോഹയിലെത്തിയതായി വിദേശകാര്യ സഹമന്ത്രി ലുൽവ ബിൻത് റാശിദ് അൽകാതിർ പറഞ്ഞു. വനിതകൾ ഉൾപ്പെടെയുള്ള 100 ഫുട്ബാൾ താരങ്ങളും അവരുടെ കുടുംബങ്ങളും സംഘത്തിലുണ്ടായിരുന്നതായും അവർ പറഞ്ഞു. നേരത്തെ ലോക സൈക്ലിങ് ഫെഡറേഷൻ നേതൃത്വത്തിൽ സൈക്ലിങ് താരങ്ങൾ ഉൾപ്പെടെ 165 പേരെ അഫ്ഗാനിൽനിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.
ഒളിമ്പിക് കമ്മിറ്റി നേതൃത്വത്തിൽ 100 പേരെയും വിവിധ രാജ്യങ്ങളിലെത്തിച്ചു. ആസ്ട്രേലിയ 50 വനിതാ അത്ലറ്റുകൾക്കും പോർചുഗൽ വനിതാ യൂത്ത് ഫുട്ബാൾ താരങ്ങൾക്കും അഭയം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.