ദോഹ: പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായകമായ കണ്ടൽചെടികൾക്ക് മുകളിലൂടെ വാഹനമോടിച്ച സംഭവത്തിൽ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. വാഹനമോടിച്ച വ്യക്തിക്കെതിരെ നടപടി കൈക്കൊണ്ട മന്ത്രാലയം, വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കണ്ടൽചെടികൾക്ക് മുകളിലൂടെ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപെട്ട പൗരൻ നൽകിയ പരാതിയിലാണ് മന്ത്രാലയത്തിന്റെ നടപടി. തീരത്ത് ചെടികൾക്ക് മുകളിലൂടെ വാഹനമോടിച്ചതിന്റെ ചിത്രങ്ങളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
പൗരൻ നൽകിയ പരാതിയിൽ ലാൻഡ് പ്രൊട്ടക്ഷൻ യൂനിറ്റ് വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തതായും മന്ത്രാലയം ട്വീറ്റ് ചെയ്തു. സംഭവം ശ്രദ്ധയിൽപെടുത്തിയ പൗരന് നന്ദി അറിയിക്കുന്നതായും നിയമലംഘനങ്ങൾ കണ്ടാൽ പൊതുജനങ്ങൾ ബന്ധപ്പെട്ട അതോറിറ്റിയിൽ വിവരം അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. പാരിസ്ഥിതിക നിയമലംഘനങ്ങൾ കണ്ടാൽ 184 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.