ദോഹ: ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ട്രാഫിക് വകുപ്പ് തുടരുന്ന ‘അപകട രഹിത വേനൽ’ ബോധവൽകരണ കാമ്പയിൻ പുതിയ ഘട്ടത്തിലേക്ക്. ‘തെറ്റായ ദിശയിലുള്ള ഓവർടേക്കിംഗും ഗതാഗതം തടസ്സപ്പെടുത്തലും’ എന്ന വിഷയത്തിലൂന്നിയാണ് പുതിയ ഘട്ടത്തിൽ കാമ്പയിൻ. ഇത്തരത്തിലുള്ള നിയമലംഘനം ഗതാഗതനീ ക്കത്തിനും സുരക്ഷക്കും വെല്ലുവിളിയാണെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇക്കാര്യം സമൂഹത്തെ അറിയിക്കുന്നതിനും അപകട സാധ്യതകൾ സംബന്ധിച്ച് സമൂഹത്തിൽ ബോധവൽക രണം നടത്തുന്നതിനും സാമൂഹിക മാധ്യമങ്ങളെല്ലാം മുന്നിട്ടിറങ്ങി. വ്യത്യസ്ത ഭാഷകളിൽ വകുപ്പിെൻറ സന്ദേ ശങ്ങൾ എത്തിക്കാൻ കഴിഞ്ഞു.
ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായും നിയമലംഘനങ്ങൾ കുറക്കുന്നതിെൻറയും ഭാഗമായി ബോധവൽക രണം കൂടുതൽ പേരിലേക്കെത്തിക്കണം. ഇതിനായി കൂട്ടായ പ്രവർത്തനവും സഹകരണവും അനിവാര്യമാ ണെന്നും വകുപ്പിലെ മീഡിയാ–ഗതാഗത ബോധവൽകരണ വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് റാദി അൽ ഹാജിരി പറഞ്ഞു. സുരക്ഷിതമായ ഓവർടേക്കിംഗിനായി ഗതാഗതവകുപ്പ് പ്രത്യേക കാര്യങ്ങൾ നിർദേശിച്ചിട്ടുണ്ട്. അതിൽ പ്രധാ നപ്പെട്ടതാണ് ഇൻഡിക്കേറ്ററുകൾ പ്രവർത്തിപ്പിക്കുക, ഇടതുവശത്തുകൂടെയുള്ള ഓവർടേക്കിംഗ്, റോഡ് പൂർ ണമായും കാണാൻ സാധിക്കുന്നില്ലെങ്കിൽ ഓവർടേക്കിംഗ് ചെയ്യാതിരിക്കുക എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്.
മദീന ഖലീഫ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗം തലവൻ ക്യാപ്റ്റൻ അലി ഹമദ് അൽ മർരിയും വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
ൈഡ്രവർമാർ റോഡുകളിലൂടെ വളരെ പതുക്കെ നീങ്ങുന്നത് ഗതാഗത തടസ്സമുണ്ടാക്കുമെന്നും ഗതാഗത നിയമം ഇത് വിലക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. റോഡുകളിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയായിരിക്കണം വാഹനമോടിക്കേണ്ടത്. ഗതാഗത തടസ്സം ഒഴിവാക്കാനും അപകടങ്ങൾ കുറക്കാനും ഇത് അനിവാര്യമാണെന്നും ക്യാപ്റ്റൻ അൽ മർരി ചൂണ്ടിക്കാട്ടി. ചെറിയ അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ വാഹനങ്ങൾ സംഭവ സ്ഥ ലത്ത് നിന്നും മാറ്റി ഗതാഗത നീക്കം സുഗമമാക്കുന്നതിന് സാഹചര്യമൊരുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.