ഖത്തർ അമീറിന്റെ സമാധാന ശ്രമങ്ങളെ പ്രശംസിച്ച് ട്രംപ്

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ നടത്തുന്ന സമാധാന ശ്രമങ്ങളെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കാൻ നിരന്തരം ഇടപെടുന്ന ഒരു അത്ഭുത വ്യക്തിത്വമാണ് അമീർ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിനിടെയാണ് ട്രംപിന്റെ പ്രതികരണമുണ്ടായത്. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളിൽ മധ്യസ്ഥൻ എന്ന നിലയിൽ ഖത്തറിനുള്ള നിർണായകവും തന്ത്രപരവുമായ പങ്ക് യു.എസ് പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. നയതന്ത്രതലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഖത്തറിന്റെ ഇടപെടലുകളും അദ്ദേഹം വിശദമാക്കി.

ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞദിവസം മാപ്പു പറഞ്ഞിരുന്നു. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ നെതന്യാഹു ക്ഷമാപണം നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തന്മേലുള്ള ആക്രമണത്തിലും ഖത്തർ പൗരനായ ബദർ അൽ ദോസാരിയുടെ രക്തസാക്ഷിത്വത്തിലും ക്ഷമ ചോദിച്ച നെതന്യാഹു, ഭാവിയിൽ ഖത്തറിനെ ലക്ഷ്യമാക്കിയുള്ള ആക്രമണം ആവർത്തിക്കില്ലെന്നും വിശദമാക്കിയിരുന്നു. 

Tags:    
News Summary - Donald Trump Qatar’s Emir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.