ദോഹ: ഈ വർഷം ഡിസംബറിൽ ദോഹയെ തേടി മറ്റൊരു ലോകമേള കൂടിയെത്തുന്നു. ലോക ചെസിലെ മുൻനിരക്കാർ മാറ്റുരക്കുന്ന വേൾഡ് റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിന് ഖത്തറിന്റെ തലസ്ഥാന നഗരി വേദിയാകും. അന്താരാഷ്ട്ര ചെസ് ഫെഡറേഷനായ ഫിഡെയാണ് ഖത്തറിനെ ലോകചാമ്പ്യൻഷിപ് വേദിയായി പ്രഖ്യാപിച്ചത്. ഡിസംബർ 25 മുതൽ 31 വരെയാണ് മത്സരങ്ങൾ. ഇതേസമയംതന്നെ ഫിഡെ വനിതാ റാപിഡ്-ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിനും ഖത്തർ വേദിയാകും.
ചെസിലെ മിന്നൽ നീക്കങ്ങളുമായി ലോകതാരങ്ങൾ മാറ്റുരക്കുന്ന പോരാട്ടമാണ് റാപിഡ്-ബ്ലിറ്റ്സ് മത്സരങ്ങൾ. റഷ്യയുടെ വൊളോഡർ മുർസിനും ഇന്ത്യയുടെ കൊനേരു ഹംപിയുമാണ് നിലവിൽ റാപിഡ് വേൾഡ് ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിലെ ജേതാക്കൾ. ബ്ലിറ്റ്സിൽ റഷ്യയുടെ ഇയാൻ നെപോമിനിയാചിയും കാൾസനും കിരീടം പങ്കിട്ടു. ചൈനയുടെ ജു വെൻജുൻ വനിതാ കിരീടവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.