ലെഫ്. കേണൽ സാലിം ഫഹദ് ഗുറാബ് 

ൈഡ്രവിങ് സ്കൂളുകൾക്ക് ഏകീകൃത പരിശീലന സംവിധാനം തയാറാകുന്നു

ദോഹ: രാജ്യത്തെ ൈഡ്രവിങ് സ്കൂളുകൾക്ക് ഏകീകൃത പരിശീലന സംവിധാനം നടപ്പാക്കുന്നു. ഇതിനായി ഗതാഗത മേഖലയിലെ വിദഗ്ധരുമായും പരിചയസമ്പന്നരുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ ൈഡ്രവേഴ്സ് ലൈസൻസ് വിഭാഗം മേധാവി ലെഫ്. കേണൽ സാലിം ഫഹദ് ഗുറാബ് പറഞ്ഞു.

ൈഡ്രവിങ് സ്കൂളുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും അതുവഴി റോഡ് സുരക്ഷ ഉയർത്തുകയുമാണ് ലക്ഷ്യമിടുന്നത്. ൈഡ്രവർമാർക്ക് റോഡ് സംബന്ധമായ മുഴുവൻ വിവരങ്ങളും ലഭ്യമാക്കുകയും ഇതിെൻറ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ൈഡ്രവർമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, ൈഡ്രവിങ് ലൈസൻസ് നേടിയെടുക്കേണ്ടതിന് അനിവാര്യമായ അറിവുകൾ, ഖത്തർ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന പുതിയ ഗൈഡും പുറത്തിറക്കും. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ലെഫ്. കേണൽ സാലിം ഫഹദ് ഗുറാബ് ഇക്കാര്യങ്ങൾ പറഞ്ഞത്. ജി.സി.സിയുടെ ഗതാഗത ജനറൽ ഡയറക്ടറേറ്റുകളുടെ 36ാമത് യോഗത്തിൽ പങ്കെടുത്ത ഖത്തർ, ൈഡ്രവിങ് പഠനത്തിനായുള്ള ഏകീകൃത പരിശീലന ഗൈഡ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ൈഡ്രവർമാർ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങൾ പുതിയ ഗൈഡിലുണ്ടാകും. ൈഡ്രവിങ് പരിചയം ഉണ്ടാക്കുക മാത്രമല്ല, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മികച്ച ഗതാഗത സംസ്കാരം വളർത്തിയെടുക്കുക കൂടിയാണ് ൈഡ്രവിങ് പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ലെഫ്. കേണൽ ഗുറാബ് വിശദീകരിച്ചു.

രാജ്യത്ത് ഗതാഗത ജനറൽ ഡയറക്ടറേറ്റിെൻറ ശ്രമങ്ങളുടെയും പൊതു ബോധവത്കരണ പരിപാടികളുടെയും ഭാഗമായി ഗതാഗത അപകടങ്ങളിലും മരണനിരക്കിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷമുണ്ടായ റോഡപടകങ്ങളിൽ 97 ശതമാനവും ഒരാൾക്കും പരിക്കേൽക്കാതെയുള്ളതായിരുന്നു. 2.7 ശതമാനം ചെറിയ പരിക്കുകളോടെയുള്ള റോഡപകടങ്ങളും ഗുരുതരപരിക്കുകളോടെ 0.3 ശതമാനം വാഹനാപകടങ്ങളുമാണ് സംഭവിച്ചത്.

ഖത്തറിൽ ഡ്രൈവിങ് െലെസൻസുമായി ബന്ധെപ്പട്ട് നിരവധി പരിഷ്കാരങ്ങളാണ് ഈയിടെ വരുത്തിയിരിക്കുന്നത്. ഡ്രൈവിങ് പഠനത്തിെൻറയും ടെസ്റ്റിെൻറയും എല്ലാ നടപടിക്രമങ്ങളും പഠിതാവിന് കൂടി മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ് പരിഷ്കാരങ്ങൾ. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത ജനറൽ ഡയറക്ടറേറ്റാണ് ഏകീകൃത ൈഡ്രവിങ് പരിശീലന സംവിധാനം (ഡി.ടി.എസ്) തുടങ്ങിയതാണ് ഈയിനത്തിലുളള മികച്ച പരിഷ്കാരം. ഗതാഗത വകുപ്പിന് കീഴിലെ ലൈസൻസിങ് വകുപ്പാണ് ഇതിെൻറ ചുമതല വഹിക്കുന്നത്. രാജ്യത്തെ മുഴുവൻ ൈഡ്രവിങ് സ്കൂളുകളിലെയും ഏകദേശം എല്ലാ കാറുകളും ഡി.ടി.എസുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

പുതിയ സംവിധാനപ്രകാരം പരീക്ഷാ സമയത്ത് കാറിനുള്ളിൽ പൊലീസിെൻറ സാന്നിധ്യം ഉണ്ടാകുകയില്ല. ഇതു പരീക്ഷാർഥിക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് കാൾ സെൻററും നേരത്തേ തുടങ്ങിയിട്ടുണ്ട്. 2344444 എന്ന നമ്പറിൽ ആവശ്യമായ ഭാഷയിൽ ഉപഭോക്താവിന് സേവനങ്ങളും ആവശ്യപ്പെടാം. രജിസ്േട്രഷൻ മുതൽ ലൈസൻസ് നേടുന്നതു വരെയുള്ള പരിശീലന ഘട്ടങ്ങൾ പുതിയ സംവിധാനത്തിന് കീഴിലാണ്. 18 ഭാഷകളിൽ ഇതു ലഭ്യമാണ്. മദീന ഖലീഫയിലെ ട്രാഫിക് വിഭാഗം ആസ്ഥാനത്തുള്ള നിരീക്ഷണകേന്ദ്രത്തിൽ രാജ്യത്തെ ഒമ്പത് ഡ്രൈവിങ് സ്കൂളുകളുടെ പ്രവര്‍ത്തനം ട്രാഫിക് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്.

പുതിയ സംവിധാനത്തിലൂടെ ഡ്രൈവിങ് പഠിതാവിന് പരിശീലകരെ സംബന്ധിച്ച് ഡി.ടി.എസ് ആപ് വഴി അധികൃതരെ വിവരങ്ങളറിയിക്കാം. ഏതെങ്കിലും തരത്തിെല ചട്ടലംഘനം ഉണ്ടോയെന്ന് പുതിയ സംവിധാനം വഴി സദാനിരീക്ഷിക്കും. പരിശീലനത്തിനും പഠനത്തിനുമാവശ്യമായ മുഴുവൻ സമയവും െട്രയിനിക്ക് ലഭിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.