ദോഹ: രാജ്യത്തെ സാമ്പത്തിക മേഖലകളിൽ വിദേശികൾക്ക് നൂറ് ശതമാനം വരെ മൂലധനനിക്ഷേപം നടത്താനുള്ള അനുമതി നൽകുന്ന നിയമം നടപ്പിലാകുന്നതോടെ വൻ വഴിത്തിരിവ് ഉണ്ടാകുമെന്ന് സാമ്പത്തിക–വാണിജ്യ വകുപ്പ് മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി. ഇക്കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗം കരട് നിയമത്തിന് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു.
വിദേശികളായ നിക്ഷേപകർക്ക് സ്വന്തമായി ഭൂമിയടക്കമുള്ള മുഴുവൻ സൗകര്യങ്ങളും ലഭ്യമാക്കുകയെന്നത് പുതിയ നിയമത്തിലൂടെ സാധ്യമാകും. എല്ലാ സാമ്പത്തിക മേഖലകളിലും വിദേശ നിക്ഷേപം കൊണ്ട് വരികയെന്ന തീരുമാനത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വിദേശികൾക്ക് നൂറ് ശതമാനം ഉടമസ്ഥതയിൽ തന്നെ വാണിജ്യ വ്യാസായ സംരഭങ്ങൾ രാജ്യത്ത് ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു. നികുതി ഇളവ്, ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും അവശ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനും ഇതോടെ കഴിയും. ഇന്ന് ഖത്തർ ഏറ്റവും പ്രതീക്ഷയുള്ള നിക്ഷേപ രാജ്യമായി മാറിക്കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി.
രാജ്യത്തിെൻറ സ്വപ്ന പദ്ധതിയായ വിഷൻ 2030െൻറ ലക്ഷ്യപൂർത്തീകരണത്തിെൻറ ഭാഗമായാണ് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുന്നത്. പുതിയ നിയമം നടപ്പിലാകുന്നതോടെ സ്വദേശി വിദേശി നിക്ഷേപകർ തമ്മിൽ പല മേഖലയിലും സഹകരണം ഉറപ്പുവരുത്താൻ സാധിക്കും. പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾക്ക് ഇത് കാരണമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.