സ്നിക്കേഴ്സ് കത്തിക്കുന്ന വീഡിയോ  പഴയത്; ആശങ്ക വേണ്ടെന്ന് മന്ത്രാലയം

ദോഹ: സ്നിക്കേഴ്സ് ചോക്ക്ലേറ്റ് ഫലസ്തീനിലെ ഗസ്സയിൽ കത്തിക്കുന്നുവെന്ന രൂപത്തിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നും ഇക്കാര്യത്തിൽ പേടിക്കാൻ ഒന്നുമില്ലെന്നും ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. സ്നിക്കേഴ്സ് ചോക്ക്ലേറ്റിൽ പ്ലാസ്റ്റിക് ഉണ്ടെന്നും ഇതിനാൽ ഇത് ഗസ്സയിൽ കത്തിക്കുന്നുവെന്നും വിശദീകരിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഇൗ വീഡിയോ 2016ലെ ഒരു സംഭവവുമായി ബന്ധെപ്പട്ടതാണെന്നും ഇത് പുതിയ ഏതെങ്കിലും സംഭവങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഖത്തറിലെ മാർക്കറ്റിൽ ഒരു തരത്തിലുള്ള ദോഷകരമായ ഘടകങ്ങളും അടങ്ങാത്ത ഭക്ഷ്യവസ്തുക്കൾ മാത്രമേ ലഭിക്കൂവെന്നും ഇക്കാര്യത്തിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.

2016ൽ ചില സ്നിക്കേഴ്സ് ബാറുകളിൽ പ്ലാസ്റ്റികിെൻറ കഷ്ണം കണ്ടെത്തിയിരുന്നു. ഇത് പ്രകാരം അന്ന് നടപടിയെടുത്തിരുന്നു. നെതർലാൻറിലെ നിർമാണ കേന്ദ്രത്തിൽ ഉണ്ടാക്കിയ സ്നിക്കേഴ്സിലാണ് അന്ന് പ്ലാസ്റ്റിക് കണ്ടെത്തിയത്. തുടർന്ന് ഭീമൻ യു.എസ് ചോക്ലേറ്റ് കമ്പനിയായ മാർസ്, തങ്ങളുടെ മാർസ്, സ്നിക്കേഴ്സ് എന്നീ ചോക്ലേറ്റുകൾ പിൻവലിച്ചിരുന്നു. നെതർലാൻറിൽ ഉൽപാദിപ്പിച്ച ചോക്ലേയറ്റുകളാണ് മാർക്കറ്റുകളിൽ നിന്ന് പൂർണമായും പിൻവലിച്ചത്. അന്ന് ഉണ്ടായ ഒരു സംഭവത്തിെൻറ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. 2016ലെ സംഭവം ഉണ്ടായപ്പോൾ തന്നെ ഖത്തർ മന്ത്രാലയം രാജ്യത്തെ മാർക്കറ്റുകളിൽ നെതർലാൻറിൽ ഉൽപാദിപ്പിച്ച ചോക്ലേറ്റുകൾ എത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചിരുന്നു. എന്നാൽ ഇല്ല എന്നാണ് തെളിഞ്ഞത്. 

ഗൾഫിലെ മാർസ് കമ്പനി യൂനിറ്റ്, ഖത്തറിലെ വിൽപന ഏജൻറ് എന്നിവരോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഖത്തർ മാർക്കറ്റിൽ അത്തരം വിഭാഗത്തിൽപെടുന്ന ചോക്ലേറ്റുകൾ വിതരണം ചെയ്തിട്ടില്ല എന്നാണ് തെളിഞ്ഞത്. ഭക്ഷ്യഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് രാജ്യത്ത് വൻസജ്ജീകരണങ്ങളും സംവിധാനങ്ങളുമാണ് ഉള്ളത്. ഇതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - chocklate-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.