സിനോപെക് ചെയർമാൻ ഡോ. മാ യോങ്ഷെങും ഖത്തർ എനർജി സി.ഇ.ഒ സഅദ് ഷെരിദ

അൽ കഅബിയും കരാറിൽ ഒപ്പുവെക്കുന്നു

നോർത്ത് ഫീൽഡ് പദ്ധതിയിൽ ചൈനയും

ദോഹ: ഖത്തര്‍ എനര്‍ജിയുടെ നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് വികസന പദ്ധതിയില്‍ ചൈനയും പങ്കാളികളാകും. ചൈന പെട്രോ കെമിക്കല്‍ കോര്‍പറേഷനായ സിനോപെകുമായി ഇതു സംബന്ധിച്ച് ധാരണയിലെത്തി. അഞ്ചു ശതമാനം ഓഹരിയാണ് സിനോപെകിന്‌ കൈമാറുക. പദ്ധതിയുമായി സഹകരിക്കുന്ന മറ്റു ഓഹരി ഉടമകളെ ബാധിക്കാത്ത രീതിയിലാണ് കരാര്‍. അന്താരാഷ്ട്ര ഊര്‍ജ വിപണിയില്‍ ചൈനക്ക് സുപ്രധാന പങ്കുണ്ട്. ചൈനയുമായുള്ള കരാര്‍ ഒരു നാഴികക്കല്ലാണെന്നും ഖത്തര്‍ ഊര്‍ജമന്ത്രി സഅദ് ഷെരിദ അല്‍ കഅബി പറഞ്ഞു.

പദ്ധതിയുമായി സഹകരിക്കുന്ന ആദ്യ ഏഷ്യൻ പങ്കാളി കൂടിയാണ് ചൈനയിൽനിന്നുള്ള സിനോപെക്. കമ്പനിയുടെ ചെയർമാൻ ഡോ. മാ യോങ്ഷെങ് ദോഹയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞ വർഷമാണ് നോർത്ത് ഫീൽഡ് ഈസ്റ്റ് വാതക പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി ഖത്തർ എനർജി വിവിധ അന്താരാഷ്ട്ര പങ്കാളികളുമായി കരാറിൽ ഒപ്പുവെച്ച് തുടങ്ങിയത്.ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി ഉൽപാദക-കയറ്റുമതി രാജ്യമെന്ന നിലയിൽ വിവിധ അന്താരാഷ്ട്ര കമ്പനികളുമാണ് ഖത്തറുമായി സഹകരിക്കുന്നത്. 

 

Tags:    
News Summary - China in the North Field project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.