ദോഹ: 24 യൂറോഫൈറ്റർ ടൈഫൂൺ പോർവിമാനങ്ങളും ഒമ്പത് ഹോക്സ് ജെറ്റുകളും വാങ്ങുന്നതിന് ബ്രിട്ടനുമായുള്ള ഖത്തറിെൻറ കരാർ യാഥാർഥ്യത്തിലേക്ക്. അഞ്ച് ബില്യൻ പൗണ്ട് വരുന്ന കരാറിെൻറ ആദ്യ ഗഡു ഖത്തറിൽ നിന്നും സ്വീകരിച്ചതായി ബ്രിട്ടീഷ് മൾട്ടിനാഷണൽ ഡിഫൻസ്, സെക്യൂരിറ്റി, എയറോസ്പേസ് കമ്പനിയായ ബി എ ഇ സിസ്റ്റംസ് അറിയിച്ചു. എയർക്രാഫ്റ്റ് വാങ്ങുന്നതിന് പുറമേ, പരിശീലന പാക്കേജ് കൂടി അ ടങ്ങുന്നതാണ് ബ്രിട്ടനുമായുള്ള ഖത്തറിെൻറ പ്രതിരോധ കരാർ. നേരത്തെ ആറ് ഹോക്സ് ജെറ്റുകളാണ് വാങ്ങാൻ തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോൾ ഒമ്പത് വിമാനങ്ങൾ വാങ്ങാനാണ് ധാരണയായിട്ടുള്ളത്.
മൾട്ടി ബില്യൻ പൗണ്ട് തുകയുടെ നിർണായക കരാർ യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണെന്നും ഏറെ സന്തോഷകരമായ വാർത്തയാണിതെന്നും ബ്രിട്ടീഷ് പ്രതിരോധമേഖലയിലെ പ്രധാനപ്പെട്ട കരാർ കൂടിയാണ് ഖത്തറുമായുള്ളതെന്നും ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറി ഗവിൻ വില്യംസൺ പറഞ്ഞു. നിരവധി തസ്തികകൾ സൃഷ്ടിക്കുന്നതോടൊപ്പം ആയിരങ്ങൾക്ക് ജോലി നൽകാൻ കരാർ വഴി സാധിക്കും. ഖത്തറിനും ബ്രിട്ടനും ഇടക്കുള്ള വിശ്വാസ്യത വർധിപ്പിക്കാൻ ഇതിടയാക്കുമെന്നും വില്യംസൺ വ്യക്തമാക്കി. ഖത്തറിന് മേലുള്ള വെ ല്ലുവിളികൾ മറികടക്കാൻ കരാർ സഹായിക്കും.
ഏറ്റവും അത്യാധുനികമായ ടൈഫൂൺ, ഹോക്സ് പോർവിമാനങ്ങളായിരിക്കും ഖത്തറിന് കരാർ പ്രകാരം നൽകുകയെന്ന് ബി എ ഇ സിസ്റ്റം സി ഇ ഒ ചാൾസ് വുഡ്ബൺ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധസഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യയും ഗവിൻ വില്യംസണും വൻതുകയുടെ പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. 2022ഓടെ ആദ്യ ടൈഫൂൺ പോർവിമാനം ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്രിട്ടനുമായി ടൈഫൂൺ കരാറിലെത്തുന്ന ഒമ്പതാമത് രാജ്യമാണ് ഖത്തർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.