നിരോധിത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ പിടികൂടിയപ്പോൾ 

നിരോധിത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ പിടികൂടി

ദോഹ: വിവിധ തുറമുഖങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ അധികൃതർ പിടികൂടി. അൽ ഖോർ, അൽ റുവൈസ്, അൽ വക്റ തുടങ്ങിയ മത്സ്യബന്ധന തുറമുഖങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമ പ്രകാരം കർശനമായി നിരോധിച്ചിട്ടുള്ള മൾട്ടി-ഹെഡ് ഡ്രാഗ് നെറ്റുകൾ (മൻഷാൽ) കണ്ടെത്തിയ നിരവധി ബോട്ടുകൾ പിടിച്ചെടുത്തു. കൂടാതെ നിരവധി പാരിസ്ഥിതിക ലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള സമുദ്ര സംരക്ഷണ വിഭാഗവും ആഭ്യന്തര മന്ത്രാലയത്തിലെ തീരദേശ അതിർത്തി സുരക്ഷാ വിഭാഗവും സഹകരിച്ചാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Boats caught for illegal fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.