ദോഹ: പൊതുശുചിത്വത്തിന് രാജ്യം എല്ലാ നടപടികളുമെടുക്കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി എൻജി. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ പറഞ്ഞു. സാമൂഹിക ബോധവത്കരണവും സർക്കാർ ഏജൻസികൾ തമ്മിലുള്ള സഹകരണവുമാണ് സുസ്ഥിര വികസനത്തിലേക്കുള്ള പ്രധാന ഘടകങ്ങളെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 19 'വേൾഡ് ക്ലീനപ്പ്' ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രാലയത്തിന് കീഴിൽ പബ്ലിക് സർവിസ് മേഖലയെ പ്രതിനിധീകരിക്കുന്ന പൊതു ശുചിത്വ വകുപ്പ്, ആധുനിക സംവിധാനങ്ങളും മികച്ച മാനുഷികശേഷിയും കൈവശപ്പെടുത്തി സാമൂഹിക ബോധവത്കരണം നടത്തുന്നുണ്ട്. ഈ മേഖലയിൽ മികച്ച സഹകരണം ഉറപ്പുവരുത്തുന്നതിന് ശ്രമിക്കുന്നുണ്ട്.
രാജ്യത്തെ മാലിന്യ നിർമാർജനം, വേസ്റ്റ് ട്രീറ്റ്മെൻറ് എന്നീ മേഖലകളിൽ മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വ്യക്തിഗത, സ്ഥാപന സംരംഭങ്ങൾ േപ്രാത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയിലേക്കാവശ്യമായ മുഴുവൻ പിന്തുണയും നൽകുന്നതിൽ രാജ്യത്തിെൻറ ഭരണകൂടവും നേതൃത്വവും വളരെ മുമ്പന്തിയിലാണെന്നും സുസ്ഥിര വികസനമെന്ന ലക്ഷ്യമാണ് പ്രധാനമെന്നും അദ്ദേഹം വിശദീകരിച്ചു.
പൊതുശുചിത്വം ഉറപ്പാക്കുന്നതിൽ സഹകരിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും ഇതിൽ മന്ത്രാലയത്തിന് കീഴിലെ ജീവനക്കാരും സാനിറ്റേഷൻ മേഖലയും സമൂഹവും സ്ഥാപനങ്ങളും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.സാമൂഹിക ബോധവത്കരണം ഉറപ്പുവരുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. മന്ത്രാലയത്തിെൻറ ബോധവത്കരണ പദ്ധതികൾ നടപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ സഹകരണം ആവശ്യമാണെന്നും മന്ത്രി അൽ സുബൈഇ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.