അൽ സമാൻ എക്സ്ചേഞ്ച് അൽ സദ്ദ് ബ്രാഞ്ചിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്

അൽ സമാൻ എക്സ്ചേഞ്ച് ശാഖ അൽ സദ്ദിൽ

ദോഹ: മണി എക്സേചേഞ്ച് ഗ്രൂപ്പായ അൽ സമാൻ എക്സ്ചേഞ്ചിന്റെ 33ാമത് ശാഖ അൽ സദ്ദിൽ ആരംഭിച്ചു. 1978 മുതൽ പ്രവർത്തനമാരംഭിച്ച അൽ സമാൻ എക്സ്ചേഞ്ച് രാജ്യത്തെ പഴക്കമുള്ളതും ഉപഭോക്തൃ കേന്ദ്രീകൃതവുമായി പ്രവർത്തിക്കുന്ന സേവന ദാതാക്കളാണ്. 27ൽ അധികം രാജ്യങ്ങളിൽ വിവിധ കറൻസികളിലുള്ള പണമിടപാടുകൾ, കോർപറേറ്റ് സൊല്യൂഷനുകൾ, ട്രാവൽ കാർഡുകൾ, 24x7 ഡിജിറ്റൽ റെമിറ്റൻസ് തുടങ്ങിയ സേവനങ്ങൾ നൽകിവരുന്നു.

250ൽ അധികം സാമ്പത്തിക വിദഗ്ധരുടെ സേവനവും വെസ്റ്റേൺ യൂനിയൻ, മണിഗ്രാം, മാസ്റ്റർകാർഡ് തുടങ്ങിയ ആഗോള ശൃംഖലകളുമായുള്ള പങ്കാളിത്തവുമുണ്ട്. പെട്ടെന്നുള്ള പണമിടപാടുകൾ, മികച്ച വിനിമയ നിരക്ക് എന്നിവ ഉറപ്പാക്കി അതിവേഗവും സുരക്ഷിതവുമായ ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് വിപുലീകരണ പാതയിലാണെന്ന് ജനറൽ മാനേജർ അൻവർ സാദത്ത് പറഞ്ഞു.

ലഗൂണ മാൾ, ഇസ്ഗാവ, ഗറാഫ എന്നിവിടങ്ങളിൽ പുതിയ ബ്രാഞ്ചുകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യത്തെ തുടർന്നാണ് അൽ സദ്ദിൽ പുതിയ ബ്രാഞ്ച് ആരംഭിക്കുന്നതെന്ന് ഓപറേഷൻ മാനേജർ സുബൈർ അബ്ദുറഹിമാൻ പറഞ്ഞു. 2028ൽ 50ാം വാർഷികം നടക്കുമെന്നും ഇതോടനുബന്ധിച്ച് ഖത്തറിലൂടനീളം 50 ബ്രാഞ്ചുകൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Al Zaman Exchange Branch in Al Sadd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.