ദോഹ: ഖത്തറിലെ പ്രധാന താമസകേന്ദ്രമായി അൽ വക്റ മാറുന്നു. ഈ യടുത്ത കാലത്തായി അൽ വക്റ മുനിസിപ്പാലിറ്റിയുടെ മുഖച്ഛാ യ മാറ്റുന്ന നിരവധി പദ്ധതികളാണ് ജനങ്ങളിൽ വക്റക്ക് മേൽ ഇഷ്ടം കൂടുന്നതിന് കാരണമായത്.
ദോഹ മെേട്രാ അടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങളുടെ വളർച്ചയും വിപുലീകരണവും പുതിയ റോഡ് ശൃംഖലകളും ഫിഫ ലോകകപ്പിനായുള്ള അൽ ജനൂബ് സ്റ്റേഡിയം നിർമാണവും പുതിയ മാളുകളും വാണിജ്യ കോംപ്ലക്സുകളും അന്താരാഷ്ട്ര സ്കൂളുകളും ആശുപത്രികളും വക്റക്ക് പുതിയ മുഖം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. വക്റ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള അൽ മശാഫ്, അൽ വുകൈർ മേഖലകളും വികസനത്തിെൻറ പാതയിലാണ്.
ഒരുപക്ഷേ, ഖത്തറിലെ മറ്റു മേഖലയേക്കാൾ വളർച്ച വക്റയിലാണെന്നാണ് അവിടെയുള്ള ജനങ്ങളുടെയും ഷോപ്പുടമകളുടെയും പൊതു അഭിപ്രായം. ഫിഫ ലോകകപ്പിനായി അൽ ജനൂബ് സ്റ്റേഡിയം പൂർത്തിയായപ്പോൾ വികസിച്ചത് സ്റ്റേഡിയത്തിന് ചുറ്റും നിലകൊള്ളുന്ന പ്രദേശങ്ങൾ കൂടിയായിരുന്നു. മികച്ച റോഡുകളും സൈക്കിൾ പാതകളും പള്ളികളും പാർക്കുകളും കമേഴ്സ്യൽ കോംപ്ലക്സുകളും ഓഡിറ്റോറിയങ്ങളും സ്റ്റേഡിയത്തോടൊപ്പം ഉയർന്നുവന്നു. ലോകകപ്പിനെത്തുന്നവർക്ക് മത്സരത്തിന് മുമ്പും ശേഷവും വിശ്രമിക്കാനാവശ്യമായ വിശാല സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ചുറ്റും സജ്ജീകരിച്ചിരിക്കുന്നത്. വക്റയുടെ പടിഞ്ഞാറ് ഭാഗത്തെ വിപുലമായ വികസന പദ്ധതികൾ പൂർത്തിയായപ്പോൾ ഇൻറർനാഷനൽ സ്കൂളുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ആശുപത്രികൾ, ഭക്ഷ്യശാലകൾ എന്നിവ കൂടിയാണ് പുതുതായി വന്നത്. എല്ലാ സർക്കാർ, സ്വകാര്യ സംവിധാനങ്ങളും സൗകര്യങ്ങളും ലഭ്യമാകുന്ന പൂർണമായും വികസിച്ച നഗരമായി അൽ വക്റ മാറിയിരിക്കുന്നുവെന്ന് അൽ വുകൈർ നിവാസികൾ വ്യക്തമാക്കുന്നു. മികച്ച സ്കൂളുകൾ വക്റയിൽ സ്ഥാപിതമായതോടെ
നിരവധി കുടുംബങ്ങൾ വക്റയിലേക്ക് മാറിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.