ഓൾഡ്രിഡ് നെജ്ലി
1934 ലോകകപ്പിന്‍റെ ടോപ് സ്കോറർ പുരസ്കാരപ്പട്ടികയിൽ ചെക്കോസ്ലവാക്യ താരം ഓൾഡ്രിഡ് നെജ്ലിയുടെ പേരാണ് കാണുക. അഞ്ച് ഗോളടിച്ച് ആ ബഹുമതി നേടിയ കാര്യം പക്ഷേ, ഓൾഡ്രിച് അറിഞ്ഞില്ല. കാരണം, കളിയും കഴിഞ്ഞ് പിന്നീട് അരനൂറ്റാണ്ടിലധിം ജീവിക്കുകയും ചെയ്ത ശേഷമായിരുന്നു ഓൾഡിച്രിന് ടോപ് സ്കോറർക്കുള്ള ബഹുമതി നൽകിയത്. ആദ്യം, നാല് ഗോൾ വീതം നേടിയ ഇറ്റലിയുടെ ഷിയാവിയോ, ജർമനിയുടെ എഡ്മണ്ട് കോനെൻ എന്നിവർക്കൊപ്പം ഓൾഡ്രിച്ചും ടോപ് സ്കോറർ സ്ഥാനം പങ്കിട്ടുവെന്നായിരുന്നു തീരുമാനം. പിന്നീട്, ഫുട്ബാൾ ചരിത്ര പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ 2006ലാണ് ഫിഫ ഓൾഡ്രിചിനെ ടോപ് സ്കോറർ ആയി പ്രഖ്യാപിച്ചത്. സെമിയിൽ ജർമനിക്കെതിരെ രണ്ട് ഗോളായിരുന്നു ഓൾഡ്രിച്ചിന്‍റെ പേരിൽ ആദ്യം കുറിച്ചത്. പിന്നീട് ഹാട്രിക്കായി കുറിച്ചതോടെ ആകെ ഗോൾ എണ്ണം അഞ്ചായി ഓൾഡ്രിച് ടോപ് സ്കോറർ ആയി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.