മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ഇറാൻ സന്ദർശിക്കും. അടുത്ത ശനിയാഴ്ചയാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഉഭയകക്ഷി സഹകരണത്തിെൻറയും തുടർ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് സന്ദർശനം.
മേഖലയിലെ ഏറ്റവുംപുതിയ സംഭവഗതികളും ചർച്ചചെയ്യുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിൽ തുടർച്ചയായുണ്ടാകുന്ന പ്രതിസന്ധികൾക്കിടയിലും ഇറാനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഒമാൻ. ആണവകരാറിൽനിന്ന് അമേരിക്ക പിൻവാങ്ങിയതിനെ തുടർന്ന് അമേരിക്കക്കും ഇറാനുമിടയിൽ ഉണ്ടായ സംഘർഷാവസ്ഥ കുറക്കുന്നതിന് ഒമാൻ ഇടപെടലുകൾ നടത്തിവരുകയാണ്.
കഴിഞ്ഞ േമയ് 20നും യൂസുഫ് ബിൻ അലവി ഇറാൻ സന്ദർശിച്ചിരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സുൽത്താനെ ടെലിഫോണിൽ വിളിച്ച് ദിവസങ്ങൾക്കുശേഷമായിരുന്നു ഇൗ സന്ദർശനം. കഴിഞ്ഞദിവസം ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ തിരികെ നൽകാനും ഒമാൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.