മത്ര: ട്രക്കിൽ ലോകയാത്രക്കിറങ്ങിയ സ്വിറ്റ്സർലൻഡുകാരൻ റൊണാള്‍ഡ് ഒമാനിലെത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ലോകയാത്ര ഇതിനകം നിരവധി രാജ്യങ്ങൾ പിന്നിട്ടുകഴിഞ്ഞു. ഭക്ഷണം പാകം ചെയ്യുന്നതിനും ഉറങ്ങുന്നതിനും പ്രാഥമികാവശ്യങ്ങൾക്കുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതാണ് ഇദ്ദേഹത്തിെൻറ ട്രക്ക്. ജനീവയില്നിന്നാണ് യാത്ര ആരംഭിച്ചത്.
ഇറ്റലി, ആസ്ട്രേലിയ, ക്രൊയേഷ്യ, സ്ലൊവീനിയ, ബള്‍ഗേറിയ തുടങ്ങി വിവിധ യൂറോപ്യൻ രാജ്യങ്ങളും ഇറാനുമെല്ലാം പിന്നിട്ടാണ് ഒമാനിലെത്തിയത്. അഞ്ചുവര്‍ഷം കൊണ്ട് ലോകം മുഴുവൻ ചുറ്റുകയാണ് തെൻറ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു. വാട്ടര്‍ അതോറിറ്റി എൻജിനീയറായ ഇദ്ദേഹം ജോലിയുടെ ഭാഗമായി ആഫ്രിക്കന്‍ രാജ്യങ്ങളായ താന്‍സനിയ, കോംഗോ, ഛാദ് തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 35 വര്‍ഷത്തോളം ജോലിചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇത്തവണത്തെ യാത്രയില്‍ ആഫ്രിക്കന്‍ വന്‍കര ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ ഡൽഹി, വാരാണസി തുടങ്ങിയ സ്ഥലങ്ങളിലും പോയിട്ടുണ്ടെന്ന് റൊണാൾഡ് പറയുന്നു.
മറക്കാനാവാത്ത അനുഭവമാണ് ഒമാന്‍ സമ്മാനിച്ചതെന്ന് റൊണാൾഡ് പറയുന്നു. ഒമാൻ അതിർത്തിയിൽ എത്തിയപ്പോള്‍ കാവയും കജൂറും നല്‍കിയാണ് അധികൃതര്‍ സ്വീകരിച്ചത്. യാത്രക്കിടയില്‍ കണ്ടവരില്‍ ഇറാനിലെ ജനങ്ങളാണ് ഏറെ സ്വാധീനിച്ചത്. ഇത്രയും സ്നേഹ സമ്പന്നരായ ജനങ്ങളെ മറ്റെങ്ങും കാണാനായില്ല. വീടുകളിലേക്ക് കൊണ്ടുപോയി ഭക്ഷണം തന്ന് സല്ക്കരിച്ചും സമ്മാനം നല്‍കിയുമാണ് അവർ യാത്രയയച്ചത്. ഇറാനികളെ കുറിച്ച മുൻധാരണകളെല്ലാം തിരുത്തുന്നതായിരുന്നു അവരുടെ പെരുമാറ്റം.
മംഗോളിയ, ചൈന, തായ്ലൻഡ്, തുര്‍ക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദർശിച്ച ശേഷം അമേരിക്കന്‍ െഎക്യനാടുകളിലേക്ക് പോകാനാണ് പദ്ധതി. ഒമ്പതുമാസം കൊണ്ട് അമേരിക്ക മുഴുവൻ കറങ്ങാനാണ് ലക്ഷ്യം. വിവിധ രാജ്യങ്ങളുടെ സംസ്കാരവും നാഗരികതയും തൊട്ടറിയുകയും അവയെക്കുറിച്ച് പഠിക്കുകയുമാണ് ലക്ഷ്യം. ഒരുമാസം 1500 ഡോളറിനടുത്താണ് യാത്രക്കുള്ള ചെലവ്. അഞ്ചുവർഷത്തേക്കുള്ള യാത്രാ ചെലവ് കൈയിൽ കരുതിയാണ് റൊണാൾഡിെൻറ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.