മസ്കത്ത്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യത റൗണ്ടിൽ സൂപ്പർ സിക്സ് ലക്ഷ്യമിട്ട് ഒമാൻ ഇന്നിറങ്ങും. യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ സ്കോട്ട്ലൻഡാണ് എതിരാളികൾ.ഇന്ന് വിജയിക്കാനായാൽ സൂപ്പർ സിക്സിലേക്കുള്ള പ്രവേശനം എളുപ്പമാകും. അല്ലെങ്കിൽ മറ്റു ടീമുകളുടെ വിജയത്തെ ആശ്രയിക്കേണ്ടിവരും. രണ്ട് കളിയിൽനിന്ന് നാല് പോയന്റുമായി ലങ്കയാണ് ഗ്രൂപ് ബിയിൽ ഒന്നാം സ്ഥാനത്ത്. ഇത്രയും പോയന്റുമായി സ്കോട്ട്ലൻഡാണ് രണ്ടാം സ്ഥാനത്ത്. റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ലങ്ക ഒന്നാം സ്ഥാനത്ത് തുടരുന്നത്.
മൂന്ന് കളിയിൽനിന്ന് നാല് പോയന്റുമായി സുൽത്താനേറ്റ് മൂന്നാം സ്ഥാനത്താണ്. സിംബാബ് വെയിലെ ബുലവായ അത്ലറ്റിക് ക്ലബ് സ്പോർട്സ് ഗ്രൗണ്ടിൽ ഒമാൻ സമയം രാവിലെ 11നാണ് മത്സരം. നേരിയ മുൻതൂക്കം സ്കോട്ട്ലൻഡിനുണ്ടെങ്കിലും ഇന്ന് വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സുൽത്താനേറ്റിന്റെ താരങ്ങൾ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലങ്കയോട് പത്ത് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
മുൻലോക ചാമ്പ്യന്മാരുടെ ബൗളിങ് മികവിന് മുന്നിൽ ഒമാന്റെ ബാറ്റിങ് നിര ശീട്ട് കൊട്ടാരംപോലെ തകർന്നടിയുകയായിരുന്നു. ഈ കളിയിലെ പോരായ്മകൾ പരിഹരിച്ചായിരിക്കും ഒമാൻ ഇന്നിറങ്ങുക. ഗ്രൂപ് എയിൽനിന്നും, ബിയിൽനിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ സിക്സ് പോരാട്ടത്തിന് അർഹത നേടും. ഇതില്‍ കൂടുതല്‍ പോയന്റ് നേടുന്ന ടീമുകള്‍ പ്ലേ ഓഫിലേക്കും തുടര്‍ന്ന് ഫൈനലിലേക്കും യോഗ്യത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.