മസ്കത്ത്: മഞ്ഞിെൻറ നൈർമല്യവുമായി ശൈത്യമെത്തി. മണ്ണടരുകളിൽനിന്ന് എത്തിനോക്കുന്ന പുതുനാമ്പുകളും വർണങ്ങളിൽ വിടർന്നുനിൽക്കുന്ന പുഷ്പങ്ങളാലും മനോഹരിയായ പ്രകൃതിയിലേക്ക് ജനങ്ങൾ ഇറങ്ങിച്ചെല്ലുന്ന കാലമാണിത്. പ്രസന്നമായ കാലാവസ്ഥ ആസ്വദിക്കാൻ നിരവധി പേർ കുടുംബസമേതം പാർക്കുകളും ബീച്ചുകളും തേടിപ്പോകുന്നു. പ്രധാന പാതകൾക്ക് ഇരുവശത്തും നട്ടുപിടിപ്പിച്ച ചെടികൾ പുഷ്പിച്ചുനിൽക്കുന്ന കാഴ്ച ഏപ്രിൽ വരെ തുടരും. നയനമനോഹരമായ ഈ കാഴ്ചകൾ കാണാനും കാമറയിൽ പകർത്താനും ആളുകളുടെ തിരക്കാണ്.
ശൈത്യകാല വസ്ത്രങ്ങൾ വാങ്ങാൻ കടകളിലും തിരക്ക് ആരംഭിച്ചു. കഴിഞ്ഞ കാലങ്ങളിൽനിന്നും വിഭിന്നമായി ഇൗ വർഷം തിരക്കേറുമെന്നാണ് വ്യാപാരികൾ കരുതുന്നത്. തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ലെങ്കിലും അടുത്ത മാസം ആദ്യത്തോടെ കച്ചവടം വർധിക്കുമെന്നാണ് പ്രതീക്ഷ.കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും കടൽതീരത്ത് ബാർബിക്യൂ പാർട്ടികൾക്ക് എത്തുന്നവർ നിരവധിയാണ്. ജനുവരി 18ന് മസ്കത്ത് ഫെസ്റ്റിവൽ ആരംഭിക്കുന്നതോടെ രാത്രി പുറത്തിറങ്ങുന്ന ആളുകളുടെ എണ്ണം വർധിക്കും. സ്വദേശികളും വിദേശികളും അടക്കമുള്ളവർ ശൈത്യത്തിെൻറ ആഘോഷത്തിനുള്ള ഒരുക്കത്തലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.