മസ്കത്ത്: കടുത്ത വേനലിലേക്ക് കാലാവസ്ഥ മാറുന്നതിെൻറ സൂചനയായി ഒമാനിൽ പരക്കേ മഴ. ചിലയിടങ്ങളിൽ ചാറ്റൽ മഴ പെയ്തപ്പോൾ മറ്റു ചിലയിടങ്ങളിൽ തരക്കേടില്ലാത്ത മഴ പെയ്തു. ബാത്തിന മേഖലയിൽ ഉച്ചക്ക് ഒരു മണിയോടെയാണ് മഴ പെയ്തത്. വൈകുന്നേരത്തോടെ മസ്കത്ത് അടക്കം സ്ഥലങ്ങളിലും മഴയെത്തി. അമിറാത്തിലാണ് ഏറ്റവുമധികം മഴ ലഭിച്ചതെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി വക്താവ് അറിയിച്ചു. സുഹാർ, സഹം, സമാഇൗൽ, ബർക്ക എന്നിവിടങ്ങളിലും മഴയുണ്ടായി. മഴ വേനൽചൂടിന് ആശ്വാസമായി. ബുറൈമിയിൽ സാമാന്യം ശക്തമായ പൊടിക്കാറ്റും മഴയും ഉണ്ടായി. ചിലയിടങ്ങളിൽ കാറ്റിൽ സിഗ്നൽ ലൈറ്റുകൾ വീണു. ഗതാഗത തടസ്സങ്ങൾ പൊലിസെത്തിയാണ് നീക്കിയത്.
ജൂൺ, ജൂലൈ മാസങ്ങളിലാണ് ഒമാനിൽ പൊതുവെ കടുത്ത ചൂട് അനുഭവപ്പെടുക. ചൂടുകാലം കാലാസാംസ്കരിക പരിപാടികളുടെ വരൾച്ചക്കാലം കൂടിയാണ്. സ്റ്റേജ്ഷോകൾക്കും കലാപരിപാടികൾക്കും ഏപ്രിൽ അവസാനത്തോടെ തിരശ്ശീല വീഴും. കായിക മത്സരങ്ങൾക്കും സ്റ്റേജ് പ്രോഗ്രാമുകൾക്കുമെല്ലാം സെപ്റ്റംബറോടെയാണ് വീണ്ടും ജീവൻ വെക്കുക. പാർക്കുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും ആളൊഴിയും. വേനലവധിക്ക് നാട്ടിൽ പോവാൻ കഴിയാത്ത കുടുംബങ്ങൾ ഫ്ലാറ്റിെൻറ ചുവരുകൾക്കുള്ളിൽ ചൂടുകാലം ചെലവിടേണ്ടി വരും. ചൂടിനെ നേരിടാനുള്ള മുൻകരുതൽ നടപടികൾ താമസക്കാർ ആരംഭിച്ചു കഴിഞ്ഞു. കേടുവന്ന എ.സികളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. താമസ ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും എ.സികളുടെ പ്രവർത്തനം കുറ്റമറ്റതാക്കാനുള്ള ജോലികളും അവസാന ഘട്ടത്തിലാണ്.
ചൂടുകാലം സ്വദേശികൾക്കും വിദേശികൾക്കും യാത്രയുടെ കാലം കൂടിയാണ്. കടുത്ത ചൂട് അനുഭവപ്പെടുന്ന ജൂൺ, ജൂലൈ മാസങ്ങളിലാണ് കൂടുതൽ സ്വദേശികളുടെയും യാത്രകൾ. സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇൗ സമയം അവധി ലഭിക്കുമെന്നതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകും. ഇന്ത്യൻ സ്കൂളുകൾക്ക് അവധിയായതിനാൽ നല്ല ശതമാനം മലയാളികൾ അടക്കമുള്ള പ്രവാസികളും ഇൗ സമയം നാട്ടിലേക്ക് തിരിക്കും.
ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് വിനോദയാത്രക്ക് എത്തുന്ന ഒമാനികളുടെ എണ്ണം വർധിച്ചുവരുകയാണ്. കുടുംബസമേതമുള്ള യാത്രക്ക് ഇന്ത്യ ഏറ്റവും അനുയോജ്യമായ കേന്ദ്രമാണെന്നതിനാലാണ് അവർ ഇത് തെരഞ്ഞെടുക്കുന്നത്. ചികിത്സക്കും പോകുന്നവരുമുണ്ട്. ഒമാനികളുടെ വിനോദസഞ്ചാര കേന്ദ്രങ്ങളായിരുന്ന വിവിധ രാജ്യങ്ങളിലെ ആഭ്യന്തര സംഘർഷവും മറ്റു പ്രശ്നങ്ങളും സ്വദേശികളെ ഇന്ത്യയിലേക്ക് കൂടുതലായി ആകർഷിക്കുന്നുണ്ട്. വിമാനക്കമ്പനികളും ട്രാവൽ ഏജൻസികളും വിനോദസഞ്ചാര പാക്കേജുകളും തയാറാക്കുന്നുണ്ട്. ഇത്തരം പാക്കേജുകളിലേക്കുള്ള ബുക്കിങ്ങിന് തിരക്കുണ്ട്.
തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങളിലേക്കാണ് പലരും വിനോദയാത്രക്ക് ഒരുങ്ങുന്നത്. വേനൽക്കാല യാത്രക്കാരെ മുന്നിൽ കണ്ട് സലാം എയർ ജൂണിൽ ജോർജിയയിലേക്കും അസർബൈജാനിലേക്കും സർവിസുകൾ ആരംഭിക്കുന്നുണ്ട്. അതോടൊപ്പം, ഒമാനിലെ ഹോട്ടലുകളും ചൂടുകാലത്ത് എത്തുന്ന സഞ്ചാരികൾക്കായി ഒരുക്കങ്ങൾ നടത്തും.
മുൻകാലങ്ങളിൽ സ്വദേശികൾ ചൂടുകാലത്ത് ഇൗന്തപ്പന തോപ്പുകളിലേക്കും മലയിടുക്കുകളിലേക്കും താമസം മാറ്റുമായിരുന്നു. തീരപ്രദേശങ്ങളിലും ചൂടു കൂടിയ പ്രദേശങ്ങളിലുമുള്ള വീടുകൾ അടച്ചിട്ടാണ് വെള്ളവും തണുപ്പുമുള്ള പ്രദേശങ്ങളിലേക്ക് താമസം മാറ്റിയിരുന്നത്. ഇൗത്തപ്പഴ വിളവെടുപ്പുകാലം കൂടിയാണ് വേനൽ. മുൻകാലങ്ങളിൽ സ്വന്തമായി തോട്ടമുള്ളവർ ഇത്തരം തോട്ടങ്ങളിൽ താമസിച്ചിരുന്നു. അല്ലാത്തവർ േജാലിക്കാരായും കൂടിയിരുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഇൗത്തപ്പഴ വിളവെടുപ്പ് കാലം. വേനൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുമെന്നതിനാൽ മുൻകരുതലെടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. കടുത്തചൂട് സൂര്യാഘാതമടക്കം പ്രശ്നങ്ങൾക്കും ത്വക്രോഗങ്ങൾക്കും വഴിവെക്കും. 40 ഡിഗ്രിക്ക് മുകളിൽ ചൂടിൽ വേണ്ട മുൻകരുതലെടുത്തില്ലെങ്കിൽ നിർജലീകരണമടക്കം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ചൂടുകാലത്ത് തുറന്ന പ്രദേശങ്ങളിൽ ജോലിചെയ്യുന്നവർ ഒാരോ രണ്ടു മണിക്കൂറിലും രണ്ടു ലിറ്റർ വെള്ളം വീതം കുടിച്ചിരിക്കണം. ജോലിക്കിടയിലെ മതിയായ വിശ്രമം, കൃത്യമായ ഉറക്കം, ഭക്ഷണത്തിൽ ഉപ്പ് അധികം ചേർക്കൽ തുടങ്ങിയവ ശ്രദ്ധിക്കണം.
വാഹനാപകടങ്ങൾ കൂടുതൽ ഉണ്ടാവുക വേനൽ കാലത്താണ്. വാഹനത്തിെൻറ ടയറുകൾ പൊട്ടിയാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത്. ടയറുകൾ ശരിയായി പരിശോധിക്കുകയും നല്ല ടയറുകൾ ഉപയോഗിക്കുകയും വേണം. ഗുണനിലവാരം കുറഞ്ഞ ടയറുകൾ ഉപയോഗിക്കുന്നതിന് ഒമാനിൽ നിയന്ത്രണവും ഉണ്ട്. അമിതവേഗവും അപകട സാധ്യത വർധിപ്പിക്കുമെന്നതിനാൽ ജാഗ്രതയും അത്യാവശ്യമാണ്. തീപിടിത്തത്തിെൻറ സീസൺ കൂടിയാണ് വേനൽക്കാലം. അപകടസാധ്യത കൂടുതലുള്ളതിനാൽ ഇലക്ട്രിക് ഉപകരണങ്ങളും മറ്റും ഉപയോഗിക്കുേമ്പാൾ ജാഗ്രത വേണം. പഴയ കെട്ടിടങ്ങളിൽ ഷോർട്ട് സർക്യൂട്ട് അപകടങ്ങൾക്കും വേനൽകാലത്ത് സാധ്യത കൂടുതലാണ്. അതിനാൽ, ഏറെ മുൻകരുതൽ എടുക്കണമെന്ന് സിവിൽ ഡിഫൻസും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.