മസ്കത്ത്: വിസ്മയസന്ധ്യ താരോത്സവം ഇന്ന് അരങ്ങിലെത്തും. മലയാളത്തിെൻറ നടന വിസ്മയം മോഹൻലാലിെൻറ നേതൃത്വത്തിൽ പ്രവാസികൾക്ക് അവിസ്മരണീയമായ കലാവിരുന്നാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്തുള്ള ഒമാൻ ഓട്ടോമൊബൈൽ ക്ലബിൽ വൈകീട്ട് ആറുമണിക്കാണ് പരിപാടി. വൈകീട്ട് നാലര മുതൽ വേദിയിലേക്ക് പ്രവേശനം ആരംഭിക്കും.
കല്യാൺ ജ്വല്ലേഴ്സും കൊച്ചിൻ ഗോൾഡുമാണ് പരിപാടിയുടെ പ്രധാന സ്പോൺസർമാർ. ക്ലാപ്സ് ആൻഡ് ഡെസെർട്ട് ഇവൻറ്സ് സംഘടിപ്പിക്കുന്ന പരിപാടിക്ക് ജെ.കെ ഫിലിംസിെൻറയും ലാൽകെയർ ഒമാെൻറയും സഹകരണമുണ്ട്. ഏഷ്യാ എക്സ്പ്രസ് ആണ് സഹ സ്പോൺസർ. 16 വർഷത്തിന് ശേഷമാണ് ഒരു കലാപരിപാടിയുമായി മോഹൻലാൽ മസ്കത്തിൽ എത്തുന്നതെന്ന ആകർഷണവും വിസ്മയ സന്ധ്യക്ക് ഉണ്ട്. 24 മീറ്റർ നീളത്തിലും 16 മീറ്റർ വീതിയിലുമാണ് പ്രധാന വേദി ഒരുക്കിയിട്ടുള്ളത്. മികച്ച കലാ, സാേങ്കതിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംഗീത, നൃത്ത, ഹാസ്യ വിരുന്നിൽ ലാലേട്ടന് പുറമെ ഇന്നസെൻറ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, ശ്വേത മേനോൻ, എം. ജി. ശ്രീകുമാർ, ആശ ശരത് തുടങ്ങിയ വിപുലമായ താരനിരയും പെങ്കടുക്കുന്നുണ്ട്. സാധാരണ സ്റ്റേജ് പരിപാടികളിൽനിന്ന് വ്യത്യസ്തമായ ഒന്നായിരിക്കും വേദിയിലെത്തുകയെന്ന് പ്രോഗ്രാം ഡയറക്ടർ ബൈജു മേലില പറഞ്ഞു. ഇതാദ്യമായാണ് ഒരു തെക്കേ ഇന്ത്യൻ പ്രോഗ്രാം ഒമാൻ ഒാേട്ടാമൊബൈൽ ക്ലബ് മൈതാനിയിൽ വിപുലമായ രീതിയിൽ നടക്കുക. ഫ്രണ്ടി മൊബൈൽ, ലുലു, മസ്കത്ത് ബേക്കറി തുടങ്ങിയവരാണ് മറ്റു സ്പോൺസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.