മസ്കത്ത്: അനുചിതവും പൊതു സദാചാരത്തിന് വിരുദ്ധവുമായ പെരുമാറ്റം അടങ്ങിയ വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ നാലു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ രണ്ട് ഇറാനിയൻ സ്ത്രീകളും ഒരു ബംഗ്ലാദേശി സ്ത്രീയും ഒരു സുഡാൻ പുരുഷനും ആണ് ഉള്ളത്.പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായ വിഡിയോ ക്ലിപ്പിൽ, പൊതുമര്യാദ നിയമങ്ങളും ധാർമിക മാനദണ്ഡങ്ങളും ലംഘിക്കുന്ന പെരുമാറ്റമായിരുന്നു ഉണ്ടായിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.പ്രതികൾക്കെതിരായ നിയമ നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.