മസ്കത്ത്: ടൂറിസം നിയമത്തിെൻറ എക്സിക്യൂട്ടിവ് ചട്ടങ്ങളിലും വ്യവസ്ഥകളിലും ഭേദഗതി വരുത്തിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. 56/2019ാം നിയമ ഭേദഗതി പ്രകാരം ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള റസ്റ്റാറൻറുകളും കഫേകളും ഇനി മുതൽ റസ്റ്റാറൻറ് എന്നാകും പൊതുവായി അറിയപ്പെടുക. 200 റിയാലിെൻറ ലൈസൻസിങ് ഫീസ് ഉണ്ടായിരിക്കും.
ഒരു ഹോട്ടല്‍ സ്ഥാപനത്തിലുള്ള, വിനോദസഞ്ചാര ലക്ഷ്യത്തിനുള്ള ഭൂമിയില്‍ സ്ഥിതിചെയ്യുന്ന, ഫ്രാഞ്ചൈസി കരാറനുസരിച്ച് പ്രവര്‍ത്തിക്കുന്ന റസ്റ്റാറൻറുകളും കഫേകളും ടൂറിസ്റ്റ് വിഭാഗത്തിന് കീഴിലാക്കാൻ മന്ത്രാലയത്തില്‍ നിർബന്ധമായും അപേക്ഷിക്കണമെന്നും നിയമ ഭേദഗതി സംബന്ധിച്ച ഉത്തരവിൽ പറയുന്നു. മന്ത്രാലയം തീരുമാനിച്ച യോഗ്യതയിലും ഗുണനിലവാരത്തിലും വ്യവസ്ഥകളിലും വേണം റസ്റ്റാറൻറുകൾ ചലിപ്പിക്കാൻ. ഇതിനായി ഹോട്ടലുകളും ടൂറിസം സ്ഥാപനങ്ങളും തങ്ങൾക്ക് കീഴിലുള്ള റസ്റ്റാറൻറ് സ്ഥാപനങ്ങൾ നടത്തികൊണ്ടുപോകാൻ മാനേജരെ നിയമിക്കണം. ഉപഭോക്താവ് അടച്ച മൊത്തം തുകയുടെ നാലു ശതമാനം മന്ത്രാലയത്തിലേക്ക് അടക്കണം. ടൂറിസം ഫീസ് ഇനത്തിലാണ് ഇൗ തുക അടക്കേണ്ടത്. മൂന്നു മാസം കൂടുമ്പോൾ ഇൗ തുക മന്ത്രാലയത്തിന് നൽകണം.
തുടര്‍ന്നുവരുന്ന മാസത്തിെൻറ അവസാനത്തിന് മുമ്പ് പണം നല്‍കണം. ഫീസ് നല്‍കുന്നതോടൊപ്പം മൊത്ത വരുമാനം കാണിക്കുന്ന വിശദ ബില്ലും സമർപ്പിക്കണം. മന്ത്രാലയത്തിന് പണം നല്കുന്നതില് കാലതാമസം വരുത്തിയാല്‍ ആയിരം ഒമാനി റിയാല്‍ പിഴ നൽകണം. ഹോട്ടല്‍ സ്ഥാപനങ്ങള്‍, ടൂറിസ്റ്റ് സ്ഥാപനങ്ങള്‍, മറ്റ് അനുബന്ധ പദ്ധതികള്‍ തുടങ്ങിയവയുടെ സൗകര്യങ്ങള്‍ സംബന്ധിച്ച നിര്‍വചനവും മന്ത്രിതല തീരുമാനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.